ന്യൂഡല്‍ഹി: രാജ്യത്ത് നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നന്നേക്കുമായി കെട്ടിക്കെട്ടിക്കാനുള്ള തീവ്ര പ്രയത്നത്തിലാണ് ഇന്ത്യ. ഇതിനായി ആരംഭിച്ച സ്വച്ഛ് ഭാരത് 2.0 പദ്ധതി പ്രകാരം യുദ്ധകാലാടിസ്ഥാനത്തില്‍ പ്ലാസ്റ്റിക്കിനെ നേരിടാനാണ് സര്‍ക്കാരിന്റെ തീരുമാനം.
2019- ഒക്ടോബര്‍ 2 നകം രാജ്യത്തെ വെളിയിട വിസര്‍ജ്ജനം ഒഴിവാക്കി ഓരോ വീട്ടിലും ടോയലറ്റ് ഉപയോഗിക്കുക എന്നതായിരുന്നു. അതിന്റെ 95 ശതമാനത്തോളം പൂര്‍ത്തിയായി. ശുചിത്വം പാലിക്കുക എന്നതിനോടൊപ്പം തന്നെ രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നീക്കം ചെയ്യുക എന്ന കര്‍മ്മ പരിപാടിക്കും കേന്ദ്രം ആഹ്വാനം നല്‍കിയിരുന്നു.
പ്ലാസ്റ്റിക് നിര്‍മാര്‍ജനം മൂന്നു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന തീവ്രയജ്ഞ പരിപാടിക്കാണ് പ്രധാനമന്ത്രി സ്വാതന്ത്ര്യദിന പരിപാടിയില്‍ ആഹ്വാനം ചെയ്തത്. സ്വച്ഛ് ഭാരത് റാങ്കിങ്ങില്‍ ഇന്ത്യയുടെ ഏറ്റവും വൃത്തിയുള്ള നഗരമായി പ്രഖ്യാപിച്ച ഇന്‍ഡോര്‍ നഗരം മാലിന്യ സംസ്ക്കരണത്തില്‍ മറ്റു സംസ്ഥാനങ്ങള്‍ക്കും ഒരു മാതൃകയാണ്. അതുപോലെ തമിഴ്നാട്ടിലെ ഗ്രാമതല മാലിന്യ നിര്‍മ്മാര്‍ജ്ജന കര്‍മ്മ പരിപാടിയും മാതൃകയാണ്.
2014-ല്‍ ആരംഭിച്ച കര്‍മ്മ പരിപാടിയായ സ്വച്ഛ് ഭാരത് ദൗത്യത്തിന്റെ പ്രധാനലക്ഷ്യം നിറവേറ്റിക്കൊണ്ട് ഇന്ത്യ തുറന്ന മലീനികരണ രഹിത രാജ്യമാണെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ശുചിത്വത്തിനായി സര്‍ക്കാര്‍ 100 ദശലക്ഷം ഗ്രാമപ്രദേശങ്ങളിലാണ് ടോയലറ്റുകള്‍ പണിതത്. 5,00000 ഗ്രാമങ്ങളില്‍ അത് വ്യാപിപ്പിക്കുകയും ചെയ്തിരുന്നു. രാജ്യത്ത് 93.04 ശതമാനം ഗ്രാമങ്ങളും ഇപ്പോള്‍ മലമൂത്ര വിസര്‍ജ്ജന രഹിതമാണെന്നാണ് ലോകബാങ്കിന്റെ ശുചിത്വ സര്‍വെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് പുറമെ റീസൈക്ലിങ്ങിന് വിധേയമാകാത്ത പ്ലാസ്റ്റിക്കുകള്‍ കൂടി നശിപ്പിക്കാനുള്ള സാഹചര്യം പരിശോധിക്കണമെന്ന് വിദഗ്ധര്‍ അറിയിച്ചു. റീ സൈക്ലിങ്ങ് ഉപയോഗിക്കുന്നതിലൂടെ പരിഹാരമാവില്ലെന്നും പൂര്‍ണമായി നശിപ്പിക്കാനുള്ള സാഹചര്യമാണ് കണ്ടത്തേണ്ടെതെന്നും ഗവേഷകര്‍ അറിയിച്ചു.