ബെംഗളൂരു: കര്‍ണ്ണാടകയില്‍ ഇലക്ട്രിക് ബസുകൾ യാഥാർഥ്യമാകുന്നു. 2020-ഓടെ ഇലക്ട്രിക് ബസുകൾ നിരത്തിലിറക്കാനാണ് കർണാടകയുടെ തീരുമാനം. 300 ഇലക്ട്രിക് ബസുകളാണ് ബംഗളൂരു തുടക്കത്തിൽ വാങ്ങാൻ ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ ടെൻഡർ വിളിച്ചിട്ടുണ്ട്.
പദ്ധതി പ്രകാരം ഏ.സി ബസുകൾക്ക് ഒരു കോടി രൂപയും നോൺ ഏസി ബസുകൾക്ക് 73 ലക്ഷം രൂപ സബ്സിഡിയും ലഭിക്കും. 2014-ൽ നിരത്തിലിറങ്ങുമെന്നായിരുന്നു ആദ്യം സർക്കാർ പറഞ്ഞത്. ബസുകൾ ഇറക്കാൻ താമസിച്ചതിനാൽ ആദ്യ കരാറിൽ കേന്ദ്ര സർക്കാർ അനുവദിച്ച സബ്സിഡി തുകയായ 75 കോടിയുടെ സബ്സിഡി നഷ്ടമായിരുന്നു.
ബിഎംടിസിയും അന്നത്തെ ഗതാഗത മന്ത്രിയുമായുള്ള തർക്കമായിരുന്നു പദ്ധതി നടപ്പാക്കാതെ പോയത്. കേന്ദ്രസർക്കാരിന്റെ ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ച്ചറിങ് ഓഫ് ഇലക്ട്രിക് വെഹിക്കിൾസ് പദ്ധതിയിലാണ് വൈദ്യുതി ബസ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയിൽ 100 വൈദ്യുതി ബസുകൾ കർണാടക ആർ.ടി.സി.ക്കും നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനും ലഭിക്കും. വിമാനത്താവള റൂട്ടുകളിലും മറ്റു റൂട്ടുകളിലും വൈദ്യുതി ബസുകൾ സർവീസ് നടത്തും.