തിരുവനന്തപുരം; ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരെ നടത്തിയ പ്രസ്താവനയില്‍ മാപ്പ് ചോദിച്ച് ദേവസ്വം ബോര്‍ഡ് മന്ത്രി കടകം പള്ളി സുരേന്ദ്രന്. തന്റെ ചില പ്രസ്താവനകള്‍ തെറ്റായി പോയെന്നും അതില്‍ കുമ്മനത്തോട് മാപ്പ് ചോദിക്കുന്നുവെന്നും കടകംപള്ളി പറഞ്ഞു.
കുമ്മനത്തിനെ മോശമായി പരാമർശിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കടകംപള്ളി സുരേന്ദ്രന് പോസ്റ്റിട്ടത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. നിരവധിപ്പേര്‍ കടകം പള്ളിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. സംഭവം സാമൂഹ്യമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ കടംകംപള്ളിയ്ക്ക് ചുട്ട മറിപടിയുമായി കുമ്മനം തന്നെ നേരിട്ടെത്തി.
തന്റെ പേര് ഇന്നാട്ടിലെ ഒരു കള്ളവാറ്റുകാരന്റെയും മാസപ്പടി ഡയറിയിലുണ്ടാകില്ലെന്ന് കുമ്മനം മറുപടി പോസ്റ്റിൽ കുറിച്ചു. ജോലി ഉപേക്ഷിച്ച് പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങിയ ആളാണ് താന്‍ എന്നും അല്ലാതെ കടകംപള്ളിയെപ്പോലെ പൊതുപ്രവര്‍ത്തനത്തില്‍ വന്നതിന് ശേഷം ‘ജോലി’ കിട്ടിയതല്ലെന്നുമുള്ള മറുപടി സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.
കുമ്മനത്തിന്റെ കയ്യിൽ നിന്ന് കണക്കിന് കിട്ടിയതോടെയാണ് മാപ്പപേക്ഷിച്ച് കടകംപളളി രംഗത്തെത്തിയത്. തനിക്കെതിരെ ഉന്നയിച്ച ആരോപണം കോടതിയും ജനങ്ങളും നേരത്തേ തള്ളിയതാണെന്നും തന്റെ ചില പ്രസ്താവനകള്‍ കുമ്മനത്തെ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും കടകംപള്ളി വ്യക്തമാക്കി.