ന്യൂയോര്‍ക്ക്: ജോണ്സണ് ആന്‍ഡ് ജോണ്സണ് ബഹുരാഷ്ട്ര കമ്പനിയ്ക്ക് 800 കോടി ഡോളര്‍ കോടതി പിഴ ചുമത്തി. മാനസികാരോഗ്യത്തിനുളള മരുന്ന് പുരുഷന്മാരില് സ്തനവളര്‍ച്ച ഉണ്ടാകുന്നുവെന്ന കേസിലാണ് കമ്പനിയ്ക്കെതിരെ കോടതി ഭീമമായ പിഴ ചുമത്തിയത്. യുഎസിലെ പെന്‍സില്‍വാനിയ കോടതിയാണ് ഉത്തരവിട്ടത്.
മാനസിക രോഗമായ സ്കിസോഫ്രീനിയക്ക് റിസ്പെര്‍ഡാല്‍ എന്ന മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് സ്തന വളര്‍ച്ച ഉണ്ടായി എന്നാരോപ്പിച്ച് നിക്കോളാസ് മുറെ എന്ന യുവാവ് നല്കിയ കേസിലാണ് കോടതിയുടെ ഉത്തരവ്. ഓട്ടിസം ബാധിച്ച മുറെ ചെറുപ്പത്തില്‍ റിസ്പെര്‍ഡാല്‍ കഴിച്ചിരുന്നുവെന്നും ഇതേ തുടര്‍ന്ന് സ്തനവളര്‍ച്ച ഉണ്ടായതായും അദ്ദേഹം പറഞ്ഞു.
കേസ് പരിഗണിച്ച കോടതി ജോണ്സണ് ആന്‍ഡ് ജോണ്‍സണും അനുബന്ധ കമ്പനിയായ ജാന്സണ് ഫാര്‍മസ്യൂട്ടിക്കലും 800 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചു. മരുന്നിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ച് അറിവുണ്ടായിരുന്നിട്ടും കമ്പനി അത് മറച്ചുവച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി വിധി. അതേസമയം ഉത്തരവിനെതിരെ കമ്പനി അപ്പീല്‍ പോകുമെന്നാണ് സൂചന.