തത്ത്വമസി എന്ന 16 പേരടങ്ങുന്ന ചിന്ത്പാട്ട് സംഘമാണ് മാസങ്ങൾ നീണ്ട പരിശീലനങ്ങൾക്ക് ശേഷം ആദ്യമായി 3 സ്ത്രീകളുടെ പ്രാതിനിധ്യത്തിലൂടെ വിജയദശമി ദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. രണ്ട് മണിക്കൂർ നേരം 20 ൽ അധികം പാട്ടുകളാണ് പാടിയത്.
കേരളത്തിന്റെ പരമ്പരാഗത ക്ഷേത്രകലകളിൽ ഒന്നായ ഉടുക്കുപാട്ടിൽനിന്നാണ് ചിന്ത് പാട്ട് രൂപപ്പെടുന്നത്. പാട്ടുനുപുറമെ താളത്തിനും ചുവടുകൾക്കും പ്രാധാന്യമേറിയ കലയാണ് ചിന്തുപാട്ട്. പ്രധാനമായി വിവിധ ദേവീ ദേവന്മാരുടെ കീർത്തനങ്ങളാണ് ചിന്തിന് പാടുന്നത്.
അപർണ്ണ, സ്മിത രവി, രേഖ സുരേഷ്, പങ്കജാക്ഷൻ, ബിനോയ്, മുരളീകൃഷ്ണൻ, അനിൽകുമാർ, ഗോവിന്ദൻകുട്ടി, വിജയകുമാർ, വിജയ്കൃഷ്ണ, ഷാജു, ശ്രീകാന്ത്, വിനോദ്, സുരേഷ് ബാബു, രാജീവ്, കിഷോർ എന്നിവരാണ് തത്ത്വമസി ചിന്ത് മസ്കറ്റിന്റെ അണിയറക്കാർ. ഗുരുക്കന്മാരായ പങ്കജാക്ഷൻ, ബിനോയ് എന്നിവരാണ് മാസങ്ങൾ നീണ്ട പരിശീലനത്തിലൂടെ ഈ സംഘത്തെ അരങ്ങിലെത്തിച്ചത്.