കണ്ണൂർ: ഇന്ന്, സിപിഎമ്മുകാർ കൊലപ്പെടുത്തിയ ആർ.എസ്.എസ് പ്രവർത്തകൻ രമിത്തിന്റെ മൂന്നാം ബലിദാന ദിനം. ചാവശ്ശേരിയിൽ സിപിഎമ്മുകാർ വർഷങ്ങൾക്ക് മുമ്പ് കൊലപ്പെടുത്തിയ ആർഎസ്എസ് പ്രവർത്തകൻ ഉത്തമന്റെ ഏകമകനായിരുന്നു രമിത്ത്. തങ്ങളുടെ വരുതിക്ക് നിൽക്കാത്തതിനെ അച്ഛനെ കൊലപ്പെടുത്തിയിട്ടും തീരാത്ത പക മകനെയും കൊലെപ്പെടുത്തി തീർക്കുകയായിരുന്നു.
2002ലാണ് സിപിഎം സംഘം ബസ്സില്‍ നിന്ന് വലിച്ചിറക്കി ഉത്തമനെ വെട്ടിക്കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ഒരേയൊരു മകനായ രമിത്തിനെ വീടിന് മുന്നിൽ വച്ചാണ് കൊലപ്പെടുത്തിയത്. രാവിലെ ജോലിക്ക് പോകാനായി വീട്ടില്‍ നിന്നിറങ്ങിയ ഓട്ടോ ഡ്രൈവറായ രമിത്തിനെ വീടിന് മുന്നില്‍ വച്ച് ഒരുസംഘം സിപിഎമ്മുകാര്‍ വളഞ്ഞിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
വെട്ടേറ്റ രമിത്തിനെ പിണറായിയിലെ എക്സൈസ് ഓഫീസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേസിൽ 900 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്. രമിത്തിന്റെ അമ്മ നാരായണിയും സഹോദരിയുമാണ് കേസിലെ പ്രധാന സാക്ഷികൾ. സിപിഎം പിണറായി ഏരിയാക്കമ്മിറ്റി അംഗം ചേരിക്കലിലെ അഖിൽ ഉൾപ്പെടെ പതിനഞ്ച് പ്രതികളാണുള്ളതെന്നും തലശേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.
രമിത്തിന്റെ ബലിദാന ദിനത്തോടനുബന്ധിച്ച് കണ്ണൂർ ചാവശ്ശേരിയിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സാംഘിക്കും നടന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ പുഷ്പാർച്ചനയിൽ പങ്കെടുത്തു. സീമ ജാഗരൺ മഞ്ച് അഖില ഭാരതീയ സംഘടനകാര്യദർശി എ.ഗോപാലകൃഷ്ണൻ അനുസ്മരണ സാംഘിക്കിൽ മുഖ്യഭാഷണം നടത്തി. ആർ.എസ്.എസ് പ്രാന്ത്രീയ വിദ്യാർത്ഥി പ്രമുഖ് വൽസൻ തില്ലങ്കേരി, വിഭാഗ് സമ്പർക്ക പ്രമുഖ് സജീവൻ ആറളം, വിഭാഗ് കാര്യകാര്യ സദസ്യൻ ബാനിഷ് മാസ്റ്റർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.