തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്കായി തിരുവനന്തപുരത്ത് പുതിയ സര്‍വകലാശാല നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഉന്നത വിദ്യാഭ്യാസം, ഗവേഷണം, പുനരധിവാസം, അവരെ പരിചരിക്കുന്നവരെ പരിശീലിപ്പിക്കുക തുടങ്ങി വിവിധ പദ്ധതികളുമായാണ് സര്‍വകലാശാല ഒരുങ്ങുന്നത്.
ഏതുതരം ശാരീരിക – മാനസിക വൈകല്യമുള്ളവര്‍ക്കും ഉപജീവനമാര്‍ഗം കണ്ടെത്താനുള്ള കോഴ്സുകളും പുനരധിവാസ പദ്ധതികളും സര്വകലാശാലയിലുണ്ടാവുമെന്നും മന്ത്രി അറിയിച്ചു. സര്‍വകലാശാലയുടെ കേന്ദ്രാനുമതിക്കായി അടുത്തവര്‍ഷം അപേക്ഷിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ഓഫീസ് അറിയിച്ചു.
സാമൂഹ്യനീതിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബിജുപ്രഭാകര്‍, ആരോഗ്യസര്‍വകലാശാല വി. സി ഡോ.എം.കെ.സി.നായര്‍, ചൈല്‍ഡ് ഡെവലപ്മെന്റ് സെന്റര്‍ ഡയറക്ടര്‍ ഡോ.ബാബുജോര്‍ജ് എന്നിവരുടെ സമിതി മൂന്ന് മാസത്തിനകം പുതിയ സര്‍വകാലാശാലയ്ക്കുള്ള ബില്‍ തയ്യാറാക്കും.
ആക്കുളത്തെ നിഷിനെ (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്) കേന്ദ്ര ഭിന്നശേഷി പുനരധിവാസ സര്‍വകലാശാലയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചക്കുകയായിരുന്നു. കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം സര്‍വകലാശാലയ്ക്കായി ബില്‍ തയ്യാറാക്കിയെങ്കിലും കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം ലഭിച്ചില്ല.
അതേസമയം, നിഷിനെ കേന്ദ്രസര്‍വകലാശാലയാക്കുമെന്നും ഇതിനായി 1,700 കോടി നീക്കിവച്ചെന്നുമുള്ള 2015-16 ലെ കേന്ദ്ര ബഡ്ജറ്റ് പ്രഖ്യാപനം വെറുംവാക്കായി. യു.ഡി.എഫ് ഭരണകാലത്ത് നിഷിനെ സര്‍വകലാശാലയാക്കാന്‍ കരട് ബില്‍ വരെ തയ്യാറാക്കിയെങ്കിലും കേന്ദ്രസര്‍വകലാശാലാ പ്രഖ്യാപനം വന്നതോടെ തുടര്‍നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.
വിതുരയില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന 50 ഏക്കറിലാവും പുതിയ സര്‍വകലാശാല ഒരുങ്ങുക. ആക്കുളത്തെ നിഷിലെ ബിരുദ, ബിരുദാനന്തര, ആരോഗ്യ കോഴ്സുകള്‍ ഭിന്നശേഷിക്കാരുടെ സര്‍വകലാശാലയിലാവും നടപ്പാക്കുക. ഓട്ടിസം, കാഴ്ച, കേള്‍വി, സംസാര തകരാറുകള്‍, ശാരീരിക, മാനസിക വെല്ലുവിളികള്‍, ന്യൂറോ തകരാറു കാരണമുള്ള പഠനവൈകല്യം തുടങ്ങിയവ ഉള്ളവര്‍ക്കായി കോഴ്സുകള്‍, പഠനം പൂര്‍ത്തിയാക്കുന്ന ഭിന്നശേഷിക്കാരുടെ പുനരധിവാസം ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു
ഭിന്നശേഷിക്കാര്‍ക്കായി തൊഴിലവസരങ്ങള്‍ കണ്ടെത്തും. അഫിലിയേറ്റഡ് കോളേജുകള്‍, വിദൂരവിദ്യാഭ്യാസം, 4000 വിദ്യാര്‍ത്ഥികള്‍ക്ക് പഠന,പരിശീലന സൗകര്യം”ഭിന്നശേഷിക്കാരുടെ ഉപരിപഠനത്തിനും പുനരധിവാസത്തിനും അവസരം തുടങ്ങി നിരവധി സാദ്ധ്യതകളുള്ള സര്‍വകലാശാലയാണ് വരുന്നതെന്ന് ആരോഗ്യസര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ.എം.കെ.സി.നായര്‍ അറിയിച്ചു.