തിരുവനന്തപുരം: എസ് എഫ് ഐ നേതാക്കള്‍ പ്രതികളായ പി.എസ്.സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ പോലീസിന്റെ ഒളിച്ചു കളി. 7 റാങ്ക് ലിസ്റ്റുകളിലേയും ആദ്യത്തെ 100 പേരുടെ ഫോണ്‍ നമ്പറുകള്‍ പരിശോധിക്കുന്നതില്‍ നിന്നും പോലീസ് പിന്മാറി. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം വേണ്ടെന്നാണ് പോലീസിന്റെ നിലപാട്.
ഒരു വര്‍ഷം കഴിഞ്ഞതിനാല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയില്ലെന്നാണ് പോലീസ് നല്കിയ വിശദീകരണം. എന്നാല്‍ ഈ വാദം തെറ്റാണെന്ന് സൈബര്‍ വിദഗ്ധര്‍ പറഞ്ഞു. 7 വര്‍ഷം വരെയുള്ള ഡേറ്റകള്‍ കമ്പനികളുടെ കൈവശമുണ്ടാകും, കേസുകളുടെ ആവശ്യങ്ങള്‍ക്കും മറ്റും ദേശീയ അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെടുന്നതനുസരിച്ച് ഇവ കൈമാറാറുണ്ടെന്നും സൈബര്‍ വിദഗ്ധര്‍ വ്യക്തമാക്കി.
എന്നാല്‍ പിഎസ് സി നിയമനതട്ടിപ്പ് രാഷ്ട്രീയ വിവാദമായ സാഹചര്യത്തിലാണ് പോലീസ് ഇത്തരത്തില്‍ നിലപാട് മാറ്റിയത് എന്നാണ് സൂചന. പി എസ് സിയില്‍ ഒറ്റത്തവണ രജിസ്ട്രേഷന് നടത്തുമ്പോള്‍ ഉദ്യോഗാര്‍ത്ഥികള്‍ നല്കുന്ന നമ്പരുകള്‍ പരിശോധിക്കാനായിരുന്നു പോലീസിന് നല്കിയ നിര്‍ദേശം. ഇതിലൂടെ തട്ടിപ്പിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവരുമെന്നാണ് കരുതിയത്.
അന്വേഷണം ആവശ്യപ്പെട്ട് എഴുന്നൂറിലധികം ഫോണ്‍ നമ്പരുകളാണ് പി എസ് സി അധികൃതര്‍ ഡിജിപിക്ക് കൈമാറിയിരുന്നത്. എന്നാല്‍ ഡിജിപി ഓഫീസില്‍ നിന്നും നിര്‍ദേശം ലഭിക്കാത്തതിനാല്‍ അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് വ്യക്തമായതായി സൈബര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ത്തിയ വ്യക്തി ആരാണെന്ന് കണ്ടെത്താന്‍ പോലും പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ പോലീസിന്റെ ഈ നിലപാടിലൂടെ കൂടുതല്‍ പേരിലേക്ക് അന്വേഷണം എത്താതെ കേസ് അവസാനിക്കുമോ എന്നാണ് സംശയം.