കട്ടപ്പന: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം ഇടുക്കിയിലെത്തി. കട്ടപ്പനയിലും രാജകുമാരിയിലുമുള്ള ജോളിയുടെ ബന്ധുക്കളില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു.
കട്ടപ്പനയിലെ കുടുംബാഗങ്ങളില്‍ നിന്നാണ് ആദ്യം മൊഴിയെടുത്തത്. തുടര്‍ന്ന് രാജകുമാരിയിലുള്ള ജോളിയുടെ സഹോദരി ഭര്‍ത്താവ് തെങ്ങുകുടി ജോണിയെയും സംഘം ചോദ്യം ചെയ്തു. സിഐ വിനേഷിന്റെ നേതൃത്വത്തില്‍ കോഴിക്കോട് നിന്നെത്തിയ സംഘമാണ് ജോണിയുടെ മൊഴി എടുത്തത്.
ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറോളം നീണ്ടു. ചോദ്യം ചെയ്യലിന് ശേഷം സമീപ വാസികളില്‍ നിന്ന് ജോണിയെയും ജോളിയെയും കുറിച്ച് വിശദാംശങ്ങള്‍ ശേഖരിച്ചു. എന്നാല്‍ കുടുംബ സുഹൃത്ത് എന്ന നിലയിലുള്ള ബന്ധം മാത്രമാണ് ജോളിയുമാളി ഉള്ളതെന്നും കേസുമായി ഒരു ബന്ധവുമില്ലെന്നും ജോണി പറഞ്ഞു.
അന്വഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്ന് കുടുംബാഗങ്ങൾ വ്യക്തമാക്കി.