അരൂർ: അരൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി. പുളിക്കലിനെതിരെ ഹിന്ദു ഐക്യവേദിയുടെ പരാതി നൽകി. തുറവൂർ മഹാക്ഷേത്രം തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദേവസ്വം ബോര്‍ഡിന് പരാതി നല്‍കിയത്. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി ടി.ജി. മുരളീധരന് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്.
ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ച മനു ആനക്കൊട്ടിലില്‍ ഇരുന്ന് കുഞ്ഞിന് ചോറൂണ് നല്കുന്ന പടം തന്റെ ഫേസ്ബുക്കിൽ പോസ്റ്റും ചെയ്തിരുന്നു. ക്ഷേത്രം തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ദുരുപയോഗം ചെയ്തത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനമാണെന്ന് ഹിന്ദു ഐക്യവേദി പരാതിയിൽ പറയുന്നു.
ശബരിമലയില്‍ രാത്രി സ്ത്രീകളെ കയറ്റി ഹിന്ദുക്കളെ വെല്ലുവിളിച്ച സിപിഎം തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സ്ഥാനാര്‍ത്ഥിയുമായി ക്ഷേത്രത്തില്‍ പോയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്ന് പരാതിക്കാരനായ ടി.ജി. മുരളീധരന് പറഞ്ഞു. കപടവിശ്വാസികള്‍ക്ക് രാഷ്ട്രീയം കളിക്കാനുള്ള ഇടമല്ല ക്ഷേത്രങ്ങൾ. വിഷയത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വിശ്വാസികളെ സംഘടിപ്പിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.