ഗൾഫ്, മിഡിലീസ്റ്റ് മേഖലയിലെ രാഷ്ട്രീയവും സുരക്ഷിതത്വവും സാമ്പത്തിക പരിതസ്ഥിതിയും തുടങ്ങിയ കാര്യങ്ങൾ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തു. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെയുള്ള പോരാട്ടത്തിൽ യു.എ.ഇയും റഷ്യയും ഒന്നിച്ച് നിലകൊള്ളും. സമുദ്ര സുരക്ഷയുറപ്പാക്കാനുള്ള പ്രവർത്തനങ്ങളിൽ സഹകരിക്കും. ബഹിരാകാശ ശാസ്ത്രരംഗങ്ങളിൽ അറിവ് പങ്ക് വെക്കാനും യോജിച്ചുള്ള പ്രവർത്തനങ്ങൾ നടത്താനും രാജ്യങ്ങൾ തയ്യാറാവും. യു.എ.ഇയുടെ വികസന രംഗങ്ങളിലെ പ്രവർത്തനങ്ങളെ പുടിൻ പ്രശംസിച്ചു. റഷ്യയിൽ നിന്നും യു.എ.ഇ സന്ദർശിക്കുന്നവരുടെ എണ്ണത്തിലുണ്ടായ 23 ശതമാനത്തിന്റെ വർദ്ധനവ് യു.എ.ഇ വിസനടപടിക്രമങ്ങളിൽ നടത്തിയ ഉദാരവത്കരണത്തിന്റെ ഭാഗമായാണ്. ഈ നടപടിയെയും പ്രസിഡന്റ് പ്രത്യേകം പ്രശംസിച്ചു. അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് താനൂൻ ബിൻ സായിദ് അൽ നഹ്യാൻ, ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൻ വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, റഷ്യൻ വിദേശകാ