തിരുവനന്തപുരം : ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി മാത്രമാണ് സാമുദായിക സംഘടനാ നേതാക്കളെ സന്ദർശിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ .
തെരഞ്ഞെടുപ്പ് കാലത്തും അല്ലാത്തപ്പോഴും അവരെ പോയി കാണാറുണ്ട്. അത് പല വിഷയങ്ങളിലുമുള്ള അവരുടെ അഭിപ്രായങ്ങൾ കേൾക്കാനാണ്. അവരുടെ അഭിപ്രായങ്ങൾ ഞങ്ങളുടെ രാഷ്ട്രീയ നിലപാടിൽ ഉറച്ച് നിന്ന് തന്നെ നടപ്പിലാക്കാനാണ് ശ്രമിക്കാറുള്ളത്, കോടിയേരി പറഞ്ഞു.
രാഷ്ട്രീയം രാഷ്ട്രീയപ്പാർട്ടികളുടെ കാര്യമാണ്,അതിൽ സമുദായങ്ങൾ ഇടപെടേണ്ട .സമുദായിക സംഘടനകളുടെ സ്വാധീനം നോക്കിയല്ല മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥികളെ നിർത്തുന്നതെന്നും കോടിയേരി പറഞ്ഞു .
സര്‍ക്കാരുമായി ഇടഞ്ഞ് നില്ക്കുന്ന ഓര്‍ത്തഡോക്സ് സഭയെ അനുനയിപ്പിക്കാനുള്ള നീക്കവുമായി കോന്നി മൈലപ്രയിലെ മാര്‍ കുറിയാക്കോസ് ആശ്രമത്തിലെത്തിയ കോടിയേരി ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികളുമായി അരമണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു . വൈദികര്‍ക്കൊപ്പം അത്താഴം കഴിച്ച ശേഷമാണ് കോടിയേരി ഇവിടെ നിന്ന് മടങ്ങിയത്.