തിരുവനന്തപുരം : വിദ്യാർത്ഥികൾക്ക് കൺസെഷൻ അനുവദിക്കാനാകില്ലെന്ന കെ.എസ്.ആർ.ടി.സിയുടെ തീരുമാനത്തിനെതിരെ എബിവിപി നടത്തിയ പ്രക്ഷോഭം വിജയം കണ്ടു.ട്രാൻസ്പോർട്ട് സെക്രട്ടറിയുമായി ABVP സംസ്ഥാന സെക്രട്ടറി വി.മനുപ്രസാദിന്റെ നേതൃത്വത്തിൽ സ്റ്റുഡൻസ് കൺസെഷനുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിലാണ് കൺസഷന്റെ കാര്യത്തിൽ തീരുമാനമുണ്ടായത്.
സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുകയും എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചു വിടുകയും ചെയ്തതോടു കൂടി സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കെഎസ്ആര്‍ടിസിയില്‍ ഇനി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര തുടരാനാകില്ലെന്ന നിലപാടുമായി അധികൃതര്‍ രംഗത്തെത്തിയിരുന്നു.
സൗജന്യ യാത്ര നല്‍കുന്നതിലൂടെ പ്രതിവര്‍ഷം കെഎസ്ആര്‍ടിസിയ്ക്ക് 105 കോടി രൂപയാണ് നഷ്ടം വരുന്നത് എന്നാണ് കണക്ക്. നിലവിലെ സാമ്പത്തിക പ്രതിസന്ധി കാരണം സര്‍ക്കാര്‍ സഹായമില്ലാതെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ സാധിക്കാത്ത സാഹചര്യമാണ് കെഎസ്ആര്‍ടിസിയ്ക്ക് ഉള്ളത്. ഈ പശ്ചാത്തലത്തില്‍ സൗജന്യ യാത്ര കൂടി ഏറ്റെടുക്കാന്‍ സാധിക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. ഇതോടെയാണ് ശക്തമായ ഇടപെടലുകളുമായി എബിവിപി രംഗത്തെത്തിയത്.