തിരുവനന്തപുരം ; ഈ വർഷത്തെ എഴുത്തച്ഛൻ പുരസ്ക്കാരം ആനന്ദിന് . സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്ക്കാരം . അഞ്ചു ലക്ഷം രൂപയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം . മന്ത്രി എ കെ ബാലനാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്.
വൈശാഖൻ അദ്ധ്യക്ഷനായ കമ്മിറ്റിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത് . 1936 ൽ ഇരിങ്ങാലക്കുടയിൽ ജനിച്ച ആനന്ദ് സൈനികനായും , ഗവണ്മെന്റ് സർവ്വീസിലും സേവനം ചെയ്തിട്ടുണ്ട് . പി സച്ചിദാനന്ദൻ എന്നാണ് യഥാർത്ഥ പേര് .
ആൾക്കൂട്ടം ,മരണ സർട്ടിഫിക്കറ്റ് തുടങ്ങിയ നോവലുകളിലൂടെയാണ് ആനന്ദ് മലയാളികൾക്കിടയിൽ പ്രശസ്തനായത് . അഭയാർത്ഥികൾ , മരുഭൂമികൾ ഉണ്ടാകുന്നത് , വ്യാസനും വിഘ്നേശ്വരനും , ഗോവർദ്ധനന്റെ യാത്രകൾ എന്നിവ മുഖ്യ നോവലുകളാണ് . കേന്ദ്ര – കേരള സാഹിത്യ പുരസ്ക്കാരങ്ങളും ആനന്ദ് നേടിയിട്ടുണ്ട് .