ന്യൂഡൽഹി ; രാജ്യത്തെ മുസ്ലീം പള്ളികളിൽ സ്ത്രീകൾക്കും ആരാധനാ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിയ്ക്കുന്നത് സുപ്രീം കോടതി മാറ്റി . ഹർജി പത്ത് ദിവസത്തിനുള്ളിൽ പരിഗണിയ്ക്കും .
വിഷയത്തിൽ മഹാരാഷ്ട്ര സ്വദേശികളായ മുസ്ലീം ദമ്പതികൾ സമർപ്പിച്ച ഹർജിയാണ് കോടതി മാറ്റി വച്ചത് . യസ്മീജ് സുബെർ അഹമ്മദ് പീർസാദെ, സുബെർ അഹമ്മദ് പീർസാദെ തുടങ്ങിയവരാണ് ഹർജിക്കാർ.
ഹർജിയിലെ ആവശ്യത്തെക്കുറിച്ച് കേന്ദ്ര സർക്കാരിനോട് കോടതി അഭിപ്രായം ആരാഞ്ഞിരുന്നു . അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ കോടതിയിൽ ഹാജരായി നിലപാട് വിശദീകരിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിച്ചിരുന്നത് . അറ്റോർണി ജനറൽ ഓഫീസിലെ ജൂനിയർ അഭിഭാഷകർ കോടതിയിൽ എത്തിയിരുന്നെങ്കിലും അദ്ദേഹത്തിനു ഹാജരാകാൻ കഴിഞ്ഞില്ല .
ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്‍ കേസിലെ എതിര്‍കക്ഷികള്‍ ആയ മഹാരാഷ്ട്ര വഖഫ് ബോര്‍ഡ് നിലപാട് അറിയിക്കാന്‍ ഒരു മാസത്തെ സമയം ആവശ്യപ്പെട്ടു. എന്നാല്‍ പത്ത് ദിവസത്തിന് ശേഷം ഹര്‍ജി പരിഗണിക്കാം എന്ന് ജസ്റ്റിസ് ബോബ്ഡെ അറിയിച്ചു. പത്ത് ദിവസത്തേക്ക് ഈ ഹര്‍ജി പരിഗണിക്കാക്കാനായി മാറ്റുന്നത് ഒരു പ്രത്യേക കാരണത്താല്‍ ആണെന്നും ജസ്റ്റിസ് ബോബ്ഡെ വ്യക്തമാക്കി.
എന്നാൽ ആ പ്രത്യേക കാരണം എന്താണ് എന്ന് ജസ്റ്റിസ് ബോബ്ഡെ വെളിപ്പെടുത്താന്‍ തയ്യാറായില്ല. ജസ്റ്റിസ് അബ്ദുല്‍ നസീറുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ജസ്റ്റിസ് ബോബ്ഡെ ഈ അഭിപ്രായം പ്രകടിപ്പിച്ചത്.
എന്നാൽ പത്ത് ദിവസങ്ങള്‍ക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണനയ്ക്ക് വരുമ്പോള്‍ ജസ്റ്റിസ് ബോബ്ഡെ ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയിരിക്കും . അതേ സമയം ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി ഒരാഴ്ച്ചക്കുള്ളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട് .
ഈ വിധി മുസ്ലീം പള്ളികളിലെ സ്ത്രീ പ്രവേശന ഹർജിയെ സ്വാധീനിക്കുമെന്നതിനാലാണ് ഹർജി പരിഗണിക്കുന്നത് നീട്ടിവച്ചതെന്നും സൂചനയുണ്ട് .