ന്യൂഡൽഹി ; അഫ്ഗാനിൽ ഇന്ത്യ വിരുദ്ധ നീക്കങ്ങൾ നടത്താൻ താലിബാൻ ഗ്രൂപ്പിനു പിന്തുണ നൽകി പാകിസ്ഥാൻ . യുഎസ് കോൺഗ്രഷനൽ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത് .
അഫ്ഗാൻ സർക്കാരുമായി ഇന്ത്യ നടത്തുന്ന നയതന്ത്ര നീക്കങ്ങളെ ഭയപ്പെടുന്ന പാകിസ്ഥാൻ ഇന്ത്യ വിരുദ്ധ വികാരം ആളിക്കത്തിക്കാനാണ് താലിബാനെ കൂട്ടുപിടിക്കുന്നത് .
ഇന്ത്യയുടെ നയതന്ത്ര നീക്കങ്ങളെ പാകിസ്ഥാൻ ഭീതിയോടെയാണ് കാണുന്നത്.യു എസ് . തങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങളെ ഇന്ത്യ നയതന്ത്രത്തിലൂടെ സുഹൃത്തുക്കളാക്കുന്നു , ഇതിൽ ഏറ്റവും പ്രധാനം ഇന്ത്യ അഫ്ഗാനിൽ നടത്തുന്ന നീക്കങ്ങളാണ് . അതിനു അമേരിക്ക പിന്തുണ നൽകുന്നതായും പാകിസ്ഥാൻ വിശ്വസിക്കുന്നു – റിപ്പോർട്ടിൽ പറയുന്നു .
അഫ്ഗാനിൽ താലിബാൻ നടത്തുന്ന നീക്കങ്ങളെയാണ് പാകിസ്ഥാൻ പിന്തുണയ്ക്കുന്നത് . കാലങ്ങളായി അഫ്ഗാനെ അസ്ഥിരപ്പെടുത്തുന്ന നീക്കങ്ങളാണ് പാകിസ്ഥാനിൽ നിന്നുമുണ്ടാകുന്നത് . അഫ്ഗാനിസ്ഥാനിലെ ഭീകര സംഘടനകളുമായി പാക് ചാരസംഘടനയായ ഐ എസ് ഐ അടുത്ത ബന്ധവും പുലർത്തുന്നു .
അഫ്ഗാനിൽ അമേരിക്ക നടത്തിയ ഇടപെടലിനു പിന്നാലെ രൂപീകൃതമായ സർക്കാരുമായി ശക്തമായ ബന്ധമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കാത്തു സൂക്ഷിക്കുന്നത് . അഫ്ഗാനുമായി നയതന്ത്ര, വാണിജ്യ തലങ്ങളിൽ ഇന്ത്യ പുലർത്തുന്ന ഈ ബന്ധത്തെ ഭയത്തോടെയാണ് പാകിസ്ഥാൻ കാണുന്നത് . മാത്രമല്ല ഇന്ത്യയുടെ ഈ നീക്കങ്ങൾക്ക് അമേരിക്ക പിന്തുണ നൽകുന്നതും പാകിസ്ഥാന്റെ ഏറെ പ്രതിസന്ധിയിലാക്കുന്നു .അതും ഇത്തരത്തിൽ അഫ്ഗാൻ വിമത ഗ്രൂപ്പുകളെ പാകിസ്ഥാൻ പിന്തുണയ്ക്കുന്നതിനു കാരണമാകുന്നു .
അഫ്ഗാനിലെ ഭീകരസംഘടനയായ ഹഖാനി നെറ്റ് വർക്കുമായി പാകിസ്ഥാൻ അടുത്ത ബന്ധമാണ് പുലർത്തുന്നത് . അഫ്ഗാനിൽ പാകിസ്ഥാനു നിയന്ത്രിക്കാൻ കഴിയുന്ന ഒരു സർക്കാർ വരണമെന്നാണ് പാക് സൈന്യത്തിന്റെയടക്കം കണക്കുകൂട്ടൽ . അത്തരത്തിൽ ഒരു സർക്കാരുണ്ടായാൽ അതിർത്തി പ്രദേശം വഴി ഇന്ത്യയിൽ ഭീകരത അഴിച്ചുവിടാമെന്നും പാകിസ്ഥാൻ കരുതുന്നു .