ന്യൂഡല്‍ഹി : അയോദ്ധ്യാ വിധി ആരുടെയും ജയപരാജയം നിര്‍ണയിക്കുന്നതല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ഐക്യവും ഒരുമയും നിലനിര്‍ത്തുന്ന നിര്‍ദ്ദേശങ്ങളാണ് കോടതി നടത്തുക അദ്ദേഹം പറഞ്ഞു.
ഈ തീരുമാനം ഇന്ത്യയുടെ സമാധാനം ഐക്യം, സൗഹാര്‍ദ്ദം എന്നിവയുടെ മഹത്തായ പാരമ്പര്യത്തെ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നത് നമ്മുടെ എല്ലാവരുടെയും മുന്‍ഗണനയായിരിക്കണം. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അയോധ്യ വിഷയത്തില്‍ കഴിഞ്ഞ ഒരു മാസത്തിലേറെയായി ബഹുമാനപ്പെട്ട കോടതിയുടെ നിരീക്ഷണങ്ങളും പ്രസ്ഥാവനകളും ഏറെ ആദരവോടുകൂടിയാണ് സമൂഹം വിലയിരുത്തിയത്. പ്രമുഖ വ്യക്തികളും സംഘടനകളും ഏറെ സൗഹാര്‍ദ്ദപരമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചത്.കോടതി വിധി വന്ന ശേഷവും നാമോരോരുത്തരും അതേ അവസ്ഥ കാത്തുസൂക്ഷിക്കേണ്ടവരാണ്.പ്രധാനമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.
നാളെ രാവിലെ 10.30 ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അദ്ധ്യക്ഷനായ ഭരണ ഘടന ബഞ്ചാണ് അയോദ്ധ്യാ കേസില്‍ വിധി പറയുക. അയോദ്ധ്യ കേസിൽ 2010 ലെ അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച വിവിധ അപ്പീൽ ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
अयोध्या पर सुप्रीम कोर्ट का जो भी फैसला आएगा, वो किसी की हार-जीत नहीं होगा। देशवासियों से मेरी अपील है कि हम सब की यह प्राथमिकता रहे कि ये फैसला भारत की शांति, एकता और सद्भावना की महान परंपरा को और बल दे।
— Narendra Modi (@narendramodi) November 8, 2019
देश की न्यायपालिका के मान-सम्मान को सर्वोपरि रखते हुए समाज के सभी पक्षों ने, सामाजिक-सांस्कृतिक संगठनों ने, सभी पक्षकारों ने बीते दिनों सौहार्दपूर्ण और सकारात्मक वातावरण बनाने के लिए जो प्रयास किए, वे स्वागत योग्य हैं। कोर्ट के निर्णय के बाद भी हम सबको मिलकर सौहार्द बनाए रखना है।
— Narendra Modi (@narendramodi) November 8, 2019
अयोध्या पर कल सुप्रीम कोर्ट का निर्णय आ रहा है। पिछले कुछ महीनों से सुप्रीम कोर्ट में निरंतर इस विषय पर सुनवाई हो रही थी, पूरा देश उत्सुकता से देख रहा था। इस दौरान समाज के सभी वर्गों की तरफ से सद्भावना का वातावरण बनाए रखने के लिए किए गए प्रयास बहुत सराहनीय हैं।
— Narendra Modi (@narendramodi) November 8, 2019