കൊച്ചി ; അയോദ്ധ്യക്കേസിലെ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) മുൻ റീജിയണൽ ഡയറക്ടർ (നോർത്ത്) കെ കെ മുഹമ്മദ് . ശക്തമായ, ഐക്യ ഇന്ത്യ കെട്ടിപ്പടുക്കാൻ ഈ വിധി സഹായകമാകും .
‘ അയോദ്ധ്യയിൽ ക്ഷേത്രം നിലവിലുണ്ടായിരുന്നുവെന്ന് എ.എസ്.ഐ സമർപ്പിച്ച എല്ലാ തെളിവുകളും കോടതി അംഗീകരിച്ചു. രണ്ടുമാസത്തോളം സ്ഥലത്ത് താമസിച്ച ഒരു വ്യക്തിയെന്ന നിലയിൽ, മറ്റൊരു വിധിന്യായവും ഈ പ്രശ്നം രമ്യമായി പരിഹരിക്കില്ലെന്ന് എനിക്ക് ഉറപ്പുനൽകാൻ കഴിയും. ചരിത്രപരമായ വസ്തുതകളെയും എ.എസ്.ഐ സമർപ്പിച്ച തെളിവുകളെയും അടിസ്ഥാനമാക്കിയുള്ള വിധിയാണിത് ‘ – അദ്ദേഹം പറഞ്ഞു.
അയോദ്ധ്യയിൽ മുൻപ് ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിവിധ സംഘങ്ങളിൽ നിന്ന് ഭീഷണി നേരിടേണ്ടി വന്നു .കുറച്ച് ഇടതുപക്ഷ ചരിത്രകാരന്മാർ എന്നെ ലക്ഷ്യം വച്ചിരുന്നു. അവർ എനിക്കെതിരെ വ്യാജ പ്രചാരണങ്ങളുമായി രംഗത്തെത്തി, എന്നാൽ സുപ്രീംകോടതിയുടെ വിധി ഈ ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിയിച്ചിരിക്കുന്നു .
പള്ളി പണിയുന്നതിനായി സമുദായത്തിന് അഞ്ച് ഏക്കർ സ്ഥലം കൈമാറാൻ നിർദ്ദേശിച്ച് മുസ്ലീങ്ങളുടെ വാദങ്ങളും കോടതി പരിഗണിച്ചിട്ടുണ്ട്. ശക്തവും ഏകീകൃതവുമായ ഒരു ഇന്ത്യ കെട്ടിപ്പടുക്കാൻ ഈ വിധി സഹായിക്കും, ഒപ്പം എല്ലാ ജനങ്ങളും സഹകരിച്ച് പ്രവർത്തിക്കണം , അദ്ദേഹം പറഞ്ഞു .
1976-77 ൽ അയോദ്ധ്യയിൽ ആദ്യത്തെ ഖനനം നടത്തിയ വിദഗ്ധ സംഘത്തിന്റെ ഭാഗമായിരുന്നു മുഹമ്മദ്. പ്രദേശത്ത് ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് അന്ന് ഖനനത്തിലൂടെ അദ്ദേഹം കണ്ടെത്തിയിരുന്നു .