ന്യൂഡൽഹി: കർണാടകയിൽ 17എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവച്ചു. കൂറുമാറ്റ നിരോധന നിയമ പ്രകാരം 2023 വരെയായിരുന്നു എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയത്. എന്നാൽ ഇത് കോടതി റദ്ദാക്കിയിട്ടുണ്ട്. അതിനാൽ ഇവർക്ക് വരുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകും.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് കര്‍ണ്ണാടക സ്പീക്കര്‍ ഡി. രമേഷ് കുമാര്‍ 17 വിമത എംഎല്‍എമാരെ അയോഗ്യരാക്കിയത്. ഈ നടപടിയെ ചോദ്യം ചെയ്താണ് എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.