തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശന വിധി പുനപരിശോധിക്കുന്നതിനായി വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ. ശബരിമല ക്ഷേത്രത്തിൽ മുൻപ് ഉണ്ടായിരുന്ന ആചാരം തുടരുകയാണ് വേണ്ടതെന്നും കുമ്മനം പറഞ്ഞു.
ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ കൈകടത്തരുത്. മുൻപുണ്ടായിരുന്ന സ്ഥിതി തുടരണം. പുനപരിശോധന വിധിയുടെ മറവിൽ വീണ്ടും സ്ത്രീകളെ കയറ്റാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിൽ പ്രത്യാഘാതം ഗുരുതരമാകും. പുന പരിശോധന വിധിയുടെ അർത്ഥം മുൻപുണ്ടായ വിധിക്ക് അപാകതയുണ്ടെന്നാണ്.
ആചാരങ്ങൾ ധ്വംസിക്കാൻ സർക്കാർ മുതിരരുത്. യുവതികൾ ശബരിമലയിൽ കയറാൻ വന്നാൽ സർക്കാർ പറഞ്ഞ് മനസ്സിലാക്കണമെന്നും കുമ്മനം പറഞ്ഞു.