തിരുവനന്തപുരം : ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരായ പുനപരിശോധന ഹർജികൾ വിശാല ബഞ്ചിനു വിട്ട പശ്ചാത്തലത്തിൽ അന്തിമ വിധി വരുന്നത് വരെ സർക്കാർ കാത്തു നിൽക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടി മുൻ ഡിജിപി ടി പി സെൻ കുമാർ .
തൂക്കി കൊല്ലാൻ വിധിക്കപ്പെട്ടയാളുടെ റിവ്യൂ സ്വീകരിച്ചാൽ പിന്നെ അതിന്റെ വിധി വരുന്നവരെ അയാളെ തൂക്കി കൊല്ലാൻ ആകില്ല – എന്ന നിയമ വശം ചൂണ്ടിക്കാട്ടിയാണ് സെൻ കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് .
‘ ചില ചാനലുകളിലെ ജോളിമാരുടെ തന്ത്രങ്ങളിൽ സർക്കാർ വീഴരുത്. പഴയവിധി പുന പരിശോധിക്കുമ്പോൾ അതിന്റെ അർത്ഥം സെപ്റ്റംബർ 28 2018 ന്റെ വിധി ഇനി നിർണയിക്കുക 7 അംഗ ബഞ്ച്. തൂക്കി കൊല്ലാൻ വിധിക്കപ്പെട്ടയാളുടെ റിവ്യൂ ഹർജി സ്വീകരിച്ചാൽ പിന്നെ അതിന്റെ വിധി വരുന്നവരെ അയാളെ തൂക്കി കൊല്ലാൻ ആകില്ല.അതു തന്നെയാണ് ഇവിടെയും സ്ഥിതി.’ സെൻകുമാർ കുറിച്ചു.