റിയാദ് : സിഗരറ്റ് ഉൽപ്പന്നങ്ങൾക്ക് 100 ശതമാനം ടാക്സ് ഏർപ്പെടുത്തിയത് കൂടാതെ സിഗററ്റ് വിൽപ്പനയിലും ശക്തമായ നിയന്ത്രണം കൊണ്ടു വന്നിരിക്കുകയാണ് സൗദി ഭരണകൂടം.
മിനി മാർക്കറ്റുകളിൽ (ബക്കാല) സുലഭമായിരുന്ന പുകയില ഉൽപ്പന്നങ്ങൾ നവംബർ അവസാനത്തോടെ പൂർണ്ണമായും അപ്രത്യക്ഷമായി. ഏകദേശം 100 മീറ്ററോളം ചുറ്റളവ് ഉള്ള കടകളിൽ മാത്രമേ സിഗററ്റ് ഉൽപ്പന്നങ്ങൾ വിൽക്കാൻ പാടുള്ളു എന്ന മാനദണ്ഡം നിലവിൽ വന്നത്തോടെയാണ് മിനി മാർക്കറ്റുകളിൽ നിന്നും പുകയില ഉളപ്പന്നങ്ങൾ ഒഴിവാക്കപ്പെട്ടത്. ഈ മാസം മുതൽ സൂപ്പർമാർക്കറ്റുകളിലും ഹൈപർമാർക്കറ്റുകളിലും മാത്രമേ ഇനി സിഗരറ്റ് ലഭ്യമാവുകയുള്ളൂ.
പുകയിലയുടെ പരസ്യവും പ്രോത്സാഹനവും നിയമം വിലക്കുന്നുണ്ടെങ്കിലും ഓൺലൈൻ വിപണിയിലൂടെയുള്ള പുകയില വിൽപ്പനക്ക് നിയന്ത്രണം ഇല്ല. പാക്കേജിംഗിന്റെ 65 ശതമാനം വരുന്ന മുൻഭാഗത്തും പുറകിലും ആരോഗ്യ മുന്നറിയിപ്പുകൾ ഉണ്ടായിരിക്കണമെന്ന നിബന്ധന ബ്രാൻഡുകൾ എല്ലാം തന്നെ പാലിച്ചു തുടങ്ങിയിട്ടുണ്ട്
ലൈറ്റ്, ലോ ടാർ ഉൾപ്പെടെയുള്ള തെറ്റിദ്ധരിപ്പിക്കുന്ന പാക്കേജിംഗും ലേബലിംഗും ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങളും ശക്തമായി നിരീക്ഷിച്ചു വരുന്നുണ്ട്. ഓഗസ്റ്റ് 23 മുതൽ ഇറങ്ങുന്ന പുകയില ഉൽപ്പന്നങ്ങൾ പ്ലെയിൻ പാക്കേജിങ്ങിൽ മാത്രമേ വിപണിയിൽ എത്തുന്നുള്ളു. ആ തീയതിക്ക് മുമ്പ് ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങൾ 2020 ജനുവരി 1 വരെ വിതരണം ചെയ്യുന്നതിന് അനുമതി നൽകിയിട്ടുണ്ട്