റൂട്ടില്‍ പറന്നെത്തുന്നു. വിമാനത്താവളത്തിന്റെ വികസന കാര്യത്തില്‍ ഇനിയെന്തൊക്കെ ചെയ്യാനാവുമെന്ന് ദുബായിലെ സമാനമനസ്കരുമായി ഒത്തുചേര്‍ന്നുള്ള ചര്‍ച്ചകളിലും അവര്‍ പങ്കെടുക്കും. തിങ്കളാഴ്ചയാണ് കണ്ണൂരിലെ ആദ്യ വിമാനത്തിലെ നൂറംഗ യാത്രാസംഘം ഒരിക്കല്‍ കൂടി അബുദാബിയില്‍ വന്നിറങ്ങുന്നത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ വികസനം സംബന്ധിച്ച് ഞായറാഴ്ച കണ്ണൂരിൽ നടന്ന സെമിനാറിന്റെ തുടര്‍ച്ചയായാണ് “എമേര്‍ജിങ് കണ്ണൂര്‍” എന്ന പേരില്‍ ഡിസംബർ 10, ചൊവ്വാഴ്ച വൈകീട്ട് ദുബായിലെ ചര്‍ച്ചാസമ്മേളനം. വിമാനയാത്രാസംഘത്തിനുള്ള സ്വീകരണവും കൂടിയാണ് ഈ കൂടിച്ചേരല്‍. ദുബായ് ദേരയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിൽ വൈകീട്ട് അഞ്ചരക്ക് ആരംഭിക്കുന്ന സമ്മേളനത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ ആദ്യ പ്രഖ്യാപനം നടത്തിയ മുന്‍ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിം മുഖ്യാതിഥിയാവും. സംഘാടക സമിതി ചെയർമാൻ അബ്ദുള്‍ ലത്തീഫിന്റെ അധ്യക്ഷതയില്‍ ഡോ.ആസാദ് മൂപ്പന് മുഖ്യ പ്രഭാഷണം നടത്തും. നോര്‍ക്ക റൂട്സ് ഡയറക്ടര്‍ ഓ.വി. മുസ്തഫ, കണ്ണൂര്‍ വിമാനത്താവളം ഓപ്പറേഷന്‍സ് ഹെഡ് വി.എ. രാജേഷ് പൊതുവാള് എന്നിവരും പങ്കെടുക്കും.
സെമിനാറിന് തുടക്കം കുറിച്ചുകൊണ്ട് ഡോ.സി.വി .രഞ്ജിത് തയ്യാറാക്കിയ മലനാട് ക്രൂയിസ് ടൂറിസത്തിന്റെ തീം സോംഗ് പുറത്തിറക്കും. മലബാര്‍ വാട്ടര്‍ ക്രൂയിസും, ടൂറിസവും എന്ന വിഷയത്തില്‍ ടി.വി.മധുകുമാര്‍, കണ്ണൂര്‍ വിമാനത്താവളത്തിന് നേതൃത്വം നല്കുന്ന കിയാലിന്റെ പുതിയ പദ്ധതികളെ കുറിച്ചും അവ നല്കുന്ന അവസരങ്ങളെ കുറിച്ചും ഡോ. എസ്.വാസുദേവന്‍, അടിസ്ഥാന സൗകര്യ വികസനങ്ങളുടെ ആവശ്യകതയെ കുറിച്ച് സി.ജയചന്ദ്രന്, അഴീക്കല്‍ തുറമുഖവും പുതിയ കണ്ണൂരും എന്ന വിഷയത്തില്‍ അബ്ദുള്‍ ഖാദര്‍ പനക്കാട്ട് എന്നിവര്‍ വിഷയം അവതരിപ്പിക്കും. തുടര്‍ന്ന് ഇവയില്‍ ചര്‍ച്ചകളും നടക്കുമെന്ന് സംഘാടക സമിതി കൺവീനർ അഡ്വ: ഹാഷിക്ക്.ടി.കെ അറിയിച്ചു.