ജിദ്ദ: കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം റമദാനിൽ പൂർണ്ണമായും പ്രവർത്തനം ആരംഭിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക്ക) വക്താവ് ഇബ്രാഹിം അൽ റുവാസ ഒകാസ് അറിയിച്ചു
13 പുതിയ അന്തർദ്ദേശീയ സെർവീസുകൾ ചേർത്ത് വിമാനങ്ങളുടെ എണ്ണം 27 ആയി ഉയർത്തി. നിലവിൽ സർവീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം 4,900ൽ എത്തിയെന്നും 654,000 യാത്രക്കാർ യാത്രചെയ്യുന്നു എന്നും അൽ-റുവാസ വ്യക്തമാക്കി.
2018 മേയിലാണ് വിമാനത്താവളത്തിൽ ടെർമിനൽ വണ്ണിന്റെ പ്രവർത്തനം ആരംഭിച്ചത്.
സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി ടെർമിനൽ വൺ സ്വകാര്യമേഖലയുടെ മേൽനോട്ടത്തിൽ ആണ് പ്രവർത്തനം ആരംഭിക്കുന്നത്.
പാർക്കിംഗ് കൂടുതൽ സുഗമമാക്കുന്നതിനു സാങ്കേതികവിദ്യ കൂടുതൽ പ്രയോജനപ്പെടുത്തും. പ്രധാന റോഡുകളെ പുതിയ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന റോഡുകളിലെ പാലങ്ങളുടെ നിർമ്മാണം ഉടൻ പൂർത്തിയാകുമെന്നും ഇബ്രാഹിം അൽ റുവാസ ഒകാസ് അറിയിച്ചു