ധാക്കാ : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ ജിഹാദി ആക്രമണം . ക്ഷേത്രങ്ങളും, കാളീ വിഗ്രഹങ്ങളും തല്ലിത്തകർത്തു . ബംഗ്ലാദേശിലെ ഫരീദ്പൂർ ജില്ലയിലെ ബോൾമാരി ഉപോസിലയിലാണ് സംഭവം . ലക്ഷ്മൺ ദത്ത എന്നയാളിന്റെ വീടാണ് ജിഹാദി ഭീകരർ ആക്രമിച്ചത് . ഈ മാസം മൂന്നിന് ഇദ്ദേഹത്തിന്റെ വീട് കൊള്ളയടിക്കാനും ശ്രമം നടന്നിരുന്നു . സംഭവം ലോക്കൽ പോലീസിനെ അറിയിച്ചെങ്കിലും നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല .
തുടർന്നാണ് വീണ്ടും ആക്രമണം നടന്നത് . ലക്ഷ്മണിന്റെ വീടിനു സമീപത്തെ ക്ഷേത്രം തകർക്കുകയും , കാളി ദേവിയുടെയും, മറ്റ് ദേവന്മാരുടെയും വിഗ്രഹങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു . ആക്രമണങ്ങളെ തുടർന്ന് പ്രദേശത്തെ ഹൈന്ദവ കുടുംബങ്ങൾ ഭയത്തോടെയാണ് കഴിയുന്നതെന്ന് ധാക്കയിൽ നിന്നുള്ള മനുഷ്യാവകാശ പ്രവർത്തകൻ ജോയന്ത കാർമോക്കർ മാദ്ധ്യമങ്ങളോട് പറഞ്ഞു .ആക്രമണത്തിൽ ബംഗ്ലാദേശ് പോലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല .
ബംഗ്ലാദേശിലെ മാദ്ധ്യമങ്ങൾ പോലും ഈ സംഭവത്തെക്കുറിച്ച് മൗനം പാലിക്കുകയാണ് . വിവരം റിപ്പോർട്ട് ചെയ്യുന്നതിൽ പല മാദ്ധ്യമങ്ങളും വീഴ്ച്ച വരുത്തുന്നതായും ആക്ഷേപമുണ്ട് .
പാകിസ്താനിലും,ബംഗ്ലാദേശിലും ഹിന്ദുക്കൾക്ക് എതിരെ ജിഹാദി ആക്രമണം നടക്കുന്നതിന്റെ തുടർച്ചയാണിത് . അടുത്തിടെയാണ് പാകിസ്താനിൽ സിഖ് വംശജർക്കെതിരെയും ആക്രമണം നടന്നത് . ഒരു സിഖ് വംശജൻ കൊല്ലപ്പെടുകയും ചെയ്തിരുന്നു .