ന്യൂഡല്‍ഹി ; കെപിസിസി പുനഃസംഘടനാ പട്ടികയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി മുല്ലപ്പള്ളി രാമചന്ദ്രന്. എ,ഐ ഗ്രൂപ്പുകള്‍ സമര്‍പ്പിച്ച പട്ടികയില്‍ നിന്ന് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഒഴിവാക്കണമെന്നും , ഇത്തരം അംഗങ്ങളെ ഉള്‍പ്പെടുത്തി ജംബോ പട്ടികയാണ് പുറപ്പെടുവിക്കുന്നതെങ്കില്‍ സ്ഥാനം ഒഴിയുമെന്നും മുല്ലപ്പള്ളി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി സൂചന.
അതേ സമയം മുല്ലപ്പള്ളിയുടെ എതിർപ്പിനെ വക വയ്ക്കാതെ പട്ടികയുമായി മുന്നോട്ട് പോകാനാണ് എ ഐ ഗ്രൂപ്പുകളുടെ തീരുമാനം. കെപിസിസി പുനഃസംഘടനാ ചര്‍ച്ചകള്‍ തീരുമാനമാവാതെ നീളുന്ന സാഹചര്യത്തിലാണ്, നിലവില്‍ കേന്ദ്ര നേതൃത്വം പരിഗണിക്കുന്ന പട്ടികയില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കടുത്ത അതൃപ്തി രേഖപ്പെടുത്തിയത് . ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയും ആരോപണം നേരിടുന്നവരെയും ഒഴിവാക്കി മാത്രമേ പുനഃസംഘടന ലിസ്റ്റ് പ്രസിദ്ധികരിക്കാവു എന്ന നിലപാടിലാണ് മുല്ലപ്പള്ളി . ഇക്കാര്യം അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ലിസ്റ്റില്‍ മാറ്റം വരുത്താന്‍ തയ്യാറല്ല എന്ന നിലപാടിലാണ് എ ഐ ഗ്രൂപ്പുകള്‍ .
കൂടാതെ നൂറിലധികം അംഗങ്ങളെ ഉള്‍പ്പെടുത്തി ജമ്പോ പട്ടികയാണ് പ്രഖ്യാപിക്കുന്നതെങ്കില്‍ സ്ഥാനം ഒഴിയുമെന്നും കെപിസിസി പ്രസിഡന്റ് അറിയിച്ചതായാണ് സൂചന . മുകള്‍വാസ്നിക്ക് അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയാണ് മുല്ലപ്പള്ളി ഇക്കാര്യം അറിയിച്ചത് .ഇതോടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് വീണ്ടും ചര്‍ച്ച നടത്താമെന്ന തീരുമാനത്തിലാണ് കേന്ദ്ര നേതൃത്വം