തിരുവനന്തപുരം : മദ്യപിച്ച ശേഷം ഇനി കാലിക്കുപ്പി ഉപേക്ഷിക്കാൻ ബുദ്ധിമുട്ടേണ്ട . ഒരുലിറ്ററിന്റെ ചില്ല് കുപ്പി തിരികെ നൽകിയാൽ മൂന്നു രൂപയും, പ്ലാസ്റ്റിക് കുപ്പിയാണെങ്കിൽ ഒരുകിലോക്ക് 12 രൂപയും നൽകും . അമ്പത് കുപ്പിയുണ്ടെങ്കിൽ ഒറ്റ ഫോൺ കോൾ മതി ഹരിത കർമ സേന വീട്ടിലോ മറ്റ് കേന്ദ്രങ്ങളിലോ എത്തി ശേഖരിച്ച് പണം ഓൺലൈനായി അക്കൗണ്ടിലിടും. ഇതിനായി ടോൾ ഫ്രീ നമ്പർ ഉടൻ നിലവിൽ വരും.
ക്ലീൻ കേരള കമ്പനിയാണ് പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഏറ്റെടുക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയത്. ഇതിനായി ബെവ്കോയുമായി കരാർ ഒപ്പിട്ടു. ഏറ്റെടുക്കുന്ന ഗ്ലാസ്സ് കുപ്പികളുടെ പുന:ചംക്രമണത്തിന് പോണ്ടിച്ചേരിയിലെ കമ്പനിയുമായി ക്ലീൻ കേരള കമ്പനി ധാരണയായി. പ്ലാസ്റ്റിക് കുപ്പികൾ കേരളത്തിലെ വിവിധ പുന:ചംക്രമണ യൂണിറ്റുകൾക്ക് നൽകും.
ഇതിന്റെ ഭാഗമായി ബെവ്കോയുടെ പ്രീമിയം കൗണ്ടറുകളിൽ പ്രത്യേക ബിൻ സ്ഥാപിക്കും. ഒഴിഞ്ഞ മദ്യക്കുപ്പി ഏറ്റെടുക്കുന്നതിന് വിവിധ രീതികളാണ് ക്ലീൻകേരള കമ്പനി നടപ്പാക്കുക. പ്രീമിയം കൗണ്ടറുകളിലെ ബിന്നാണ് പ്രധാനം. കോർപറേഷനുകളുടെയും മറ്റും കലക്ഷൻ കേന്ദ്രങ്ങളിലും ബിൻ സ്ഥാപിക്കും. പ്രത്യേക സമയങ്ങളിൽ താൽക്കാലിക കലക്ഷൻ പോയിന്റുകളും ആരംഭിക്കും.
കുപ്പികൾ ഏറ്റെടുക്കുന്നതിനുള്ള തുക ക്ലീൻ കേരള കമ്പനിക്ക് ബിവറേജസ് കോർപറേഷൻ നൽകും. ഇതിനായി ഏറ്റെടുത്ത കുപ്പികളുടെ കണക്ക് ബെവ്കോ പരിശോധിക്കും