മുതിർന്ന നയതന്ത്രജ്ഞൻ തരൺജിത് സിംഗ് സന്ധു അമേരിക്കയിലെ അടുത്ത ഇന്ത്യൻ അംബാസഡറാകും. ഇന്ത്യൻ വിദേശകാര്യ സർവീസിലെ 1988 ബാച്ച് എഎഫ്എസുകാരനായ സന്ധു ശ്രീലങ്കയുടെ ഇപ്പോഴത്തെ ഇന്ത്യൻ സ്ഥാനപതിയാണ്. ഹർഷ് വർധൻ ശ്രിംഗ്ലയ്ക്ക് പകരമായാണ് നിയമനം.നേരത്തേ വാഷിങ്ടൻ ഡിസിയിലെ ഇന്ത്യൻ എംബസി ചീഫ് ഓഫ് മിഷനായി പ്രവർത്തിച്ചിട്ടുണ്ട്. ഫ്രാങ്ക്ഫർട്ടിൽ കോൺസൽ ജനറലായും വിദേശകാര്യ മന്ത്രാലയത്തിൽ ജോയിന്റ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിന് ഇനി ഏതാനും ദിവസങ്ങൾ മാത്രം നിലനിൽക്കെയാണ് സന്ധുവിന്റെ നിയമനം എന്നതും ശ്രദ്ധേയമാണ്. മികച്ച നയതന്ത്രജ്ഞനെന്ന നിലയിൽ വാഷിംഗ്ടൺ ഡി.സിയിലെ എച്ച് 1 ബി വിസകളുടെ എണ്ണം വെട്ടിക്കുറയ്ക്കാതിരിക്കാൻ യുഎസ് അധികാരികളുമായി ചർച്ച നടത്തുക എന്നതാണ് സന്ധുവിന് മുന്നിലെ പ്രധാന അജണ്ട.
അതേ സമയം ഹർഷ് വർധൻ ശൃംഗ്ല ഇന്ന് വിദേശകാര്യ സെക്രട്ടറിയായി ചുമതലയേൽക്കുകയും ചെയ്തു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിന് ദിവസങ്ങൾക്ക് മുമ്പാണ് ശ്രീ സന്ധുവിന്റെ നിയമനം. വാഷിംഗ്ടൺ ഡി.സിയിലെ മികച്ച ഇന്ത്യൻ നയതന്ത്രജ്ഞനെന്ന നിലയിൽ എച്ച് 1 ബി വിസകളുടെ എണ്ണം വെട്ടിക്കുറയ്ക്കാതിരിക്കാൻ യുഎസ് അധികാരികളുമായി ചർച്ച നടത്തുക എന്നതാണ് സന്ധുവിന് മുന്നിലെ പ്രധാന അജണ്ട.
വാഷിംഗ്ടണിലേക്ക് പറക്കുന്നതിനുമുമ്പ് ശ്രീലങ്കയിലെ പ്രധാനമന്ത്രി മഹീന്ദ രാജപക്സെയുടെ ഇന്ത്യാസന്ദർശനത്തിന് സന്ധു മേൽനോട്ടം വഹിക്കണം. ഫെബ്രുവരിയിലാണ് മഹീന്ദ രാജപക്സെ ഇന്ത്യ സന്ദർശിക്കുന്നത്. ഇന്ത്യൻ അംബാസഡറായി പ്രവർത്തിച്ച കാലയളവിൽ എല്ലാ രാഷ്ട്രീയ നേതാക്കളുമായും ആഴത്തിലുള്ള സൗഹൃദം സ്ഥാപിച്ചിരുന്നു.
കൊളംബോയിലെ ഇന്ത്യാ ഹൗസിൽ സംഘടിപ്പിച്ച വിടവാങ്ങൽ ചടങ്ങിൽ നിരവധി സുഹൃത്തുക്കളും ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. കൊളംബോയിൽ ഇന്ത്യൻ മിഷൻ സംഘടിപ്പിക്കുന്ന പരിപാടികളിൽ ശ്രീലങ്കൻ നേതാക്കൾ പങ്കെടുക്കുന്നത് അസാധാരണമല്ലെങ്കിലും, വിടവാങ്ങൽ പരിപാടിയിൽ രാഷ്ട്രീയ പാർട്ടികളിലുടനീളമുള്ള എല്ലാ മുൻനിര രാഷ്ട്രീയക്കാരുടെയും നാന്നിദ്ധ്യം സന്ധുവിന്റെ വ്യക്തപ്രഭാവത്തെ എടുത്തുകാണിക്കുന്നതായിരുന്നു എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്.
പ്രധാനമന്ത്രി മഹീന്ദ രാജപക്സെ കുടുംബത്തോടൊപ്പം സായാഹ്നം മുഴുവൻ വിടവാങ്ങൽ പരിപാടിയിൽ സന്നിഹിതരായിരുന്നു. സിംഗപൂർ യാത്രയുടെ തിരക്കിലായിരുന്നുവെങ്കിലും
പുറപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പ്രസിഡന്റ് ഗോതബയ രാജപക്സെ എത്തിയതും ദേശീയ ശ്രദ്ധ നേടി.