കൊച്ചി: കൊറോണ ഭീതിയെ തുടർന്ന് ചൈനയിലെ കുമിംഗ് വിനത്താവളത്തിൽ കുടുങ്ങിയ വിദ്യാർത്ഥികളെ കൊച്ചിയിലെത്തിച്ചു. വിദ്യാർത്ഥികളുടെ അഭ്യർത്ഥനയെ തുടർന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇടപെട്ടിരുന്നു. ഇതോടെയാണ് വിദ്യാർത്ഥികൾക്ക് നാട്ടിലെത്താനുള്ള വഴി തുറന്നത്.
പതിനഞ്ച് വിദ്യാര്‍ഥികളെ വെള്ളിയാഴ്ച രാത്രിയോടെ ബാങ്കോക്ക് വഴിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കെത്തിച്ചത്. കളമശേരി മെഡിക്കല്‍ കോളേജിലേക്കെത്തിച്ച് ആവശ്യമായ പരിശോധനകള്‍ക്ക് ശേഷം വിദ്യാര്‍ഥികളെയും വീടുകളിലേക്ക് അയച്ചു. എന്നാൽ ഇവർ വീടുകളിൽ ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ദിവസം നാട്ടിലേക്ക് വരുന്നതിനായി കുമിംഗ് വിമാനത്താവളത്തിലെത്തിയ വിദ്യർത്ഥി സംഘത്തിന് വിമാനത്തിൽ കയറാനായില്ല. സിംഗപ്പൂർ വഴിയുള്ള വിമാനത്തിൽ ഇവരെ കയറ്റാതിരുന്നതാണ് തിരിച്ചടിയായത്. ഇതോടെ തങ്ങളെ സഹായിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോ ശ്രദ്ധയിൽപ്പെട്ട കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അടിയന്തരമായി വിഷയത്തിൽ ഇടപെടുകയായിരുന്നു.