ഫെബ്രുവരി 16 മുതൽ യു.എ.ഇയിലെ സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ ഹോംവർക്ക് ഒഴിവാക്കും. 256 സർക്കാർ സ്കൂളുകളിലാണ് ഹോംവർക്കിന് നിരോധനം ഏർപ്പെടുത്തുക. 233 സ്കൂളുകൾ അബൂദബിയിലും 23 സ്കൂളുകൾ ദുബൈയിലുമാണ്. കുട്ടികളിൽ പഠനത്തിന് പുറമെയുള്ള അഭിരുചികൾ വളർത്താൻ ലക്ഷ്യമിട്ടാണ് ഹോംവർക്ക് ഒഴിവാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു .അതേസമയം, സ്വകാര്യ സ്കൂളുകളിലെ കുട്ടികൾക്ക് ഹോംവർക്ക് തുടരും.കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കുന്നത് കുട്ടികളിലെ വ്യക്തിവികാസത്തിന് മുതൽക്കൂട്ടാവുമെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തലെന്ന് സ്കൂളുകളുടെ ചുമതലയുള്ള എക്സിക്യൂട്ടിവ് ഡയറക്ടർ ലുബ്ന
അൽ ഷംസി പറഞ്ഞു. ഇതിനു പുറമെ, ഇടവേള ഒഴിവാക്കി 90 മിനിറ്റുള്ള ഒറ്റ ക്ലാസായി
നിജപ്പെടുത്താനും തീരുമാനിച്ചു. 50 മിനിറ്റ് പഠനവും 5 മിനിറ്റ് മാനസികോല്ലാസം നൽകുന്ന പ്രവൃത്തികളാണ് ഉണ്ടാവുക. ബാക്കി സമയം പഠനവുമായി ബന്ധപ്പെട്ട പ്രായോഗിക പ്രവർത്തനങ്ങൾക്ക് വിനയോഗിക്കാനും നിർദേശം നൽകിയിട്ടുണ്ട്
—