കൊച്ചി; പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി പരിപാടി നടത്തിയിട്ടും ആഷിക് അബുവും റിമ കല്ലിങ്കലും സംഘവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം നല്‍കിയില്ലെന്ന വിവരാവകാശ രേഖകള്‍ പുറത്തുവിട്ടത് യുവമോർച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരാണ്. വിവരാവകാശ രേഖകള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച് മിനിറ്റുകള്‍ കൊണ്ട് തന്നെ വലിയ പ്രതികരണമാണ് സന്ദീപ് വാര്യരുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് ലഭിച്ചരിക്കുന്നത്. പ്രളയ ദുരിതാശ്വാസത്തിനായി പിരിച്ച തുക സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടില്ലെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് വ്യക്തത വരുത്തിയ രേഖകളാണ് സന്ദീപ് വാര്യര്‍ പുറത്തുവിട്ടത്.
പ്രളയ ദുരിതാശ്വാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് എന്നു പറഞ്ഞു നടത്തിയ പരിപാടിയില്‍ നിന്ന് വന്‍ തുക ശേഖരിച്ചിട്ടുണ്ടെന്നാണ് ഇവര്‍ക്കെതിരെ ഉയരുന്ന ആരോപണം. എന്നാല്‍ ഇതില്‍ നിന്ന് ഒരു രൂപ പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് അടച്ചില്ല എന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്.
വലിയതുക ടിക്കറ്റിന് ഈടാക്കിയാണ് ഇക്കഴിഞ്ഞ നവംബര്‍ ഒന്നിന് കരുണ പ്രളയ ദുരിതാശ്വാസ പരിപാടി ആഷിക്ക് അബുവും സംഘവും സംഘടിപ്പിച്ചത്. 500,2000 എന്നീ നിരക്കിലായിരുന്നു ടിക്കറ്റും വിതരണം ചെയ്തത്. പരിപാടിയില്‍ പങ്കെടുത്ത കലാകാരന്മാര് ഫീസ് ഇടാക്കാതെ സൗജന്യമായാണ് പരിപാടി അവതരിപ്പിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ നാളിതുവരെയായിട്ടും പിരിച്ച തുക സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടില്ലെന്ന റിപ്പോര്‍ട്ടാണ് വിവരാവകാശ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ ലഭിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എന്ന പേരിൽ നാട്ടുകാരുടെ പണം പിരിച്ച് ആഷിക് അബുവും റിമ കല്ലിങ്കലും സംഘവും പണം പുട്ടടിച്ചതിന്റെ രേഖ ഇതാ..#ആരാടാനാറിനീ#പൊരിച്ചമത്തി
Posted by Sandeep.G.Varier on Thursday, February 13, 2020