ചണ്ഡീഗഡ്; ഇന്ത്യ യുഎഇ ഭക്ഷ്യ സുരക്ഷാ ഉഭയകക്ഷി വ്യാപാരങ്ങളില്‍ ഇരു രാജ്യങ്ങളും സംതൃപ്തരാണെന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ മന്ത്രി ഹർസിമ്രത് കൗര്‍ ബാദല്‍.യുഎഇ ഭക്ഷ്യ സുരക്ഷാ മന്ത്രി മറിയം അല്‍ മുഹാരിയുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഹസ്രിമത് കൗര്‍ ബാദല്‍ ഇക്കാര്യം അറിയിച്ചത്.
യുഎയിലേക്ക് ഏറ്റവും കൂടുതല്‍ ഭക്ഷ്യ കയററുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇതിന്റെ ഭാഗമായി തന്നെ ഭക്ഷ്യ സുരക്ഷാ കയറ്റുമതി വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിര്‍ണ്ണായക ചര്‍ച്ചകളും ഇരു രാജ്യങ്ങളും തമ്മില്‍ നടന്നു.ഇന്ത്യയിലെ ഭക്ഷ്യ മേഖലകളില്‍ യുഎഇ നിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകളും , ഉപ്പുപാടങ്ങള്‍ പോലെയുള്ള പുതിയ മേഖലകള്‍ക്കായി നിക്ഷേപ സാധ്യത വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങളും ഇരു രാജ്യങ്ങളും ആലോചിച്ചു.
ഇന്ത്യയിലെ ഭക്ഷ്യ സുരക്ഷാ മേഖലയിലെ നിക്ഷേപ സാധ്യതകളും കൂടിക്കാഴ്ചയില്‍ മന്ത്രി ചൂണ്ടിക്കാട്ടി. ഭക്ഷ്യ സംസ്കരണ മേഖലയില്‍ ധാരാളം അവസരങ്ങള്‍ സൃഷ്ടിക്കുന്ന ഇന്ത്യാ ഗവണ്മെന്റിന്റെ ഓപ്പറേഷന് ഗ്രീന്‍ പദ്ധതിയും ഹസ്രിമത് കൗര്‍ എടുത്തു പറഞ്ഞു. ജൈവഭക്ഷണത്തിന്റെ കാര്യത്തിലും ഇന്ത്യയ്ക്ക് നിര്‍ണ്ണായക പങ്കാളിയാവാന്‍ സാധിക്കുമെന്നും കേന്ദ്ര മന്ത്രി യുഎഇയ്ക്ക് ഉറപ്പുനല്‍കി.യുഎയില്‍ നടക്കുന്ന ഗള്‍ഫ് ഫുഡ് അപെഡെയുടെ പവലിയനും കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തു. മുന്നോറോളം പവലിയനാണ് ഇന്ത്യ ഒരുക്കിയത്.
അതേ സമയം ഭക്ഷ്യ സംസ്ക്കരണ മേഖലയിലെ നിക്ഷേപം സംബന്ധിച്ച് യുഎയിലെ അവസരങ്ങള്‍ മറിയം അല്‍ മുഹാരി വ്യക്തമാക്കി.1.8 ബില്യണ്‍ ഡോളറാണ് യുഎയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി