മലപ്പുറം : ഒൻപത് വർഷത്തിനിടെ ഒരു വീട്ടിലെ ആറു കുട്ടികൾ മരണപ്പെട്ടതുമായി ബന്ധപ്പെറ്റ് പൊലീസ് അന്വേഷണം ആരംഭിച്ചു . റഫീഖ്- സബ്ന ദമ്പതികളുടെ മൂന്ന് പെൺകുട്ടികളും , മൂന്ന് ആൺ കുട്ടികളുമാണ് മരണപ്പെട്ടത് .
ഒരു വയസ്സിൽ താഴെ പ്രായമുള്ളപ്പോഴാണ് അഞ്ചു കുട്ടികൾ മരിച്ചത് . ഒരു കുട്ടിയാകട്ടെ നാലര വയസ്സിലാണ് മരണപ്പെട്ടത് . ആറു കുട്ടികളുടെയും സംസ്ക്കാരം നടത്തിയത് പോസ്റ്റ്മോർട്ടം നടത്താതെയാണ് . മരണകാരണം അപസ്മാരമാണെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിനാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് . അതേ സമയം പരാതിയില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. 93 ദിവസം പ്രായമുള്ള ആറാമത്തെ കുട്ടി ഇന്ന് രാവിലെയാണ് മരണപ്പെട്ടത് . ഇതിൽ അയൽ വാസികൾക്ക് തോന്നിയ അസ്വാഭാവികതയെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത് .
കുട്ടികൾ തുടർച്ചയായി മരിച്ചിട്ടും ഡോക്ടർമാരെ കാണാനോ വൈദ്യസഹായം തേടാനോ മാതാപിതാക്കൾ ശ്രമിച്ചിരുന്നില്ല.