ഡല്‍ഹി: ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഡല്‍ഹി പോലീസ് കുറ്റ പത്രം സമര്‍പ്പിച്ചു. സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാം എന്ന വിദ്യാര്‍ത്ഥിയാണെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങളുടെ പകര്‍പ്പും ഫോണ്‍ രേഖകളും പോലീസ് കുറ്റപത്രത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ ഡിസംബര്‍ 15 ന് ഉണ്ടായ സംഘര്‍ഷത്തിന്റെ കുറ്റപത്രമാണ് ഡല്‍ഹി പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. ഷര്‍ജീല്‍ ഇമാം ആണ് സംഭവത്തിന്റെ മുഖ്യ ആസൂത്രകനെന്നാണ് കുറ്റപത്രത്തില്‍ ഡല്‍ഹി പോലീസ് പറയുന്നു.
പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം അക്രമത്തില്‍ കലാശിക്കുകയായിരുന്നെന്നാണ് കുറ്റപത്രം. നാല് സർക്കാർ ബസുകളും രണ്ട് പോലീസ് വാഹനങ്ങളും സമരക്കാര്‍ കത്തിച്ചു. ന്യൂഫ്രണ്ട് കോളനിക്ക് മുന്നില്‍ വെച്ച് സമരക്കാര്‍ പോലീസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഫോണ്‍ വിളി വിശദാംശങ്ങളും 100 ദൃക്സാക്ഷികളുടെ മൊഴികളും അടങ്ങിയതാണ് കുറ്റപത്രം. ഷര്‍ജീല്‍ ഇമാം നിലവില്‍ രാജ്യദ്രോഹ കുറ്റത്തിന് ജയിലിലാണ്.