റിയാദ്: സംസ്ഥാന പോലീസില്‍ ഒരുകാലത്തും ഇല്ലാത്തവിധം അഴിമതിയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്നതെന്നു പ്രീതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വസ്തുതകള്‍ പുറത്തുവരാന്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്നും റിയാദിൽ നടന്ന വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.പോലീസ് ചെയ്യുന്ന കുറ്റം പോലീസ് അന്വേഷിച്ചാല്‍ നീതി നടപ്പാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആഭ്യന്തര സെക്രട്ടറിയുമായും ഡിജിപിയുമായും നിരന്തരം ചര്‍ച്ചചെയ്തു തയ്യാറാക്കിയ സിഎജി റിപ്പോര്‍ട്ട് ശരിയല്ലെന്ന തരത്തിലുള്ള ആഭ്യന്തര സെക്രട്ടറിയുടെ അഭിപ്രായം അഴിമതി മൂടിവയ്ക്കാന്‍ ചില ഉദ്യോഗസ്ഥരെ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന ശ്രമമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
എല്ലാം ഭദ്രമാണെന്ന് ആഭ്യന്തര സെക്രട്ടറി റിപ്പോര്‍ട്ട് നല്കിയ ദിവസം തന്നെയാണ് പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ വ്യാജവെടിയുണ്ടകള്‍ കണ്ടെത്തിയത്. ഇത്തരം ഞണുക്ക് വിദ്യകള്‍ കൊണ്ടൊന്നും രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.രാഷ്ട്രീയ സമരങ്ങൾ പിന്നീട് രാഷ്ട്രീയമായി ഹൈജാക്ക് ചെയ്യാൻ സിപിഎം ശ്രമിച്ചപ്പോഴാണ് യോജിച്ചുള്ള സമരത്തില്‍ നിന്ന് പിന്മാറിയത്. യുഡിഎഫ് അല്ല ആദ്യം പിന്മാറിയത് എല്‍ ഡി എഫ് ഞങ്ങളോടെ പറയാതെ ഒറ്റയ്ക്ക് സമരം പ്രഖ്യാപിച്ച് നാടകം കളിക്കുകയായിരുന്നു എന്നും ചെന്നിത്തല കുറ്റപ്പെടുത്തി
കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാധ്യമവാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും കുട്ടനാട് സീറ്റ് സംബന്ധിച്ച് ആരുമായും ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ഇക്കാര്യങ്ങള്‍ തീരുമാനിക്കുക യുഡിഎഫാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി ഒമ്പതാം വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായിട്ടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല റിയാദില്‍ എത്തിയത്