റിയാദ് : പ്രമുഖ കെട്ടിട നിർമ്മാണ കമ്പനിയായ സൗദി സ്പെഷ്യലിസ്റ്റ് കമ്പനി പൂട്ടിയതോടെ ദുരിതത്തിലായ 65 ഇന്ത്യൻ തൊഴിലാളികളെ സുരക്ഷിതരായി നാട്ടിലെത്തിച്ചു.
ഇന്ത്യൻ കാരുണ്യ സംഘടന ഇന്ത്യൻ ഓവർസീസ് ഫോറം. ഇക്കാമയും തൊഴിൽ പെർമിറ്റും പുതുക്കാതെയും ശമ്പളമോ മാറ്റ് ആനുകൂല്യങ്ങളോ ലഭിക്കാതെയും കഷ്ടപ്പെട്ടിരുന്ന തൊഴിലാളികളെ ബിജെപി നേതാവ് പി.കെ.കൃഷ്ണദാസ് നേരിട്ട് അവരുടെ ക്യാമ്പിൽ സന്ദർശിച്ചതിനെ തുടർന്നാണ് നടപടി.
തുടർന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ വിഷയത്തിൽ ഇടപെടുകയും തൊഴിലാളികൾക്ക് ആവശ്യമായ മരുന്നും ഭക്ഷണങ്ങളും എത്തിച്ചു നൽകാൻ എംബസിക്കു നിർദ്ദേശം നൽകുകയുമായിരുന്നു. നിലവിൽ 39 പേർക്ക് എക്സിറ്റ് വിസ നൽകി കഴിഞ്ഞു ബാക്കി തൊഴിലാളികളെയും ഉടൻ തന്നെ നാട്ടിൽ എത്തിക്കുമെന്നും എംബസ്സി അറിയിച്ചു.