തിരുവനന്തപുരം: കൊല്ലത്ത് പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായി. പന്ത്രണ്ടരയോടെയാണ് പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവന്നത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോയി.
ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം. വയറ്റിലും ശ്വാസകോശത്തിലും വെള്ളവും ചെളിയും കണ്ടെത്തിയിട്ടുണ്ട്. മറ്റ് ശരീരഭാഗങ്ങളിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയയ്ക്കും. ഇതിന്റെ ഫലം വന്നശേഷമേ മരണ കാരണം സംബന്ധിച്ച് വ്യക്തത വരൂ.