മലയാള നാടകരംഗത്ത് പ്രതിഭയുടെ മിന്നലാട്ടം കൊണ്ട് മഹീന്ദ്രാ എക്സലൻസ് അവാർഡ് രണ്ട് തവണയും, കേരളസംഗീതനാടക അക്കാദമി സംസ്ഥാന അമച്വർനാടകമത്സരത്തിൽ ഒന്നാം സ്ഥാനവും നേടിയ നാടകമാണ് മത്തി. നിരവധിപുരസ്കാരങ്ങൾ നേടിയ ജിനോ ജോസഫാണ് ഈ നാടകം സംവിധാനം ചെയ്യുന്നത്.
നാട്ടു വഴികളും നാട്ടു നന്മകളും ഗ്രാമീണ വായനശാലകളും ചെറുപ്പക്കാരുടെ കൂട്ടായ്മകൾകൊണ്ട് പച്ചപിടിച്ച പഴയകേരളത്തിന്റെ നന്മ കൈമോശം വരികയും, അന്നുണ്ടായിരുന്ന ചെറുപ്പക്കാർ ജോലി തേടി പോകുകയും, ആ വിടവിൽബംഗാളികളും ആസാമികളും തമിഴന്മാരും ആ ഇടം കയ്യടക്കുകയും ചെയ്യുമ്പോൾ; പൊള്ളുന്ന മത്സ്യ കച്ചവടക്കാരന്റെനോവും കിനാവും കണ്ണീരും പ്രണയവും വിപ്ലവവും മാറിമറിഞ്ഞു പ്രേക്ഷകരിൽ ഉത്കണ്ഠ സൃഷ്ടിക്കുകയാണ് ഈനാടകത്തിലുടനീളം. പ്രേക്ഷകർക്കും പോയകാലത്തെ നന്മയെ തന്റെ ചിന്താമണ്ഡലത്തിലേക്ക് മത്തി മണത്തോടെസന്നിവേശിപ്പിക്കാൻ നാടകക്കാരനുകഴിഞ്ഞു എന്നതാണ് നാടകത്തിന്റെ വിജയം.
ജിനോ ജോസഫ് എന്ന കലാകാരനെ മലയാളി തിരിച്ചറിയാന്‍ തുടങ്ങുന്നത് ‘മത്തി’ എന്ന നാടകത്തിലൂടെയാണ്. നാടകങ്ങള്‍ അപ്രത്യക്ഷമാകുന്ന ഈ രംഗത്ത് നൂതനമായ ആവിഷ്കാര സ്വാതന്ത്രങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്ഇരിട്ടി സ്വദേശിയും വയനാട് പഴശ്ശിരാജ കോളേജിലെ മാധ്യമപഠന വിഭാഗം അധ്യാപകനുമായിരുന്ന ഇദ്ദേഹം.
ലയാള നാടകത്തെ ലോക നാടകവേദിയിലേക്ക് ഉയര്‍ത്തിയ സംവിധായകൻ ‘ദീപൻ ശിവരാമൻ’ മുഖ്യ അതിഥിയായിപങ്കെടുക്കും. ദീപൻ ശിവരാമൻ ആദ്യമായ് മസ്ക്കറ്റിൽ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഖസാക്കിന്റെഇതിഹാസത്തിന് രംഗഭാഷ്യമൊരുക്കിയ ഇതിഹാസകാരനായാണ് ദീപൻ ശിവരാമൻ മലയാളികയുടെ മനസ്സിൽ ഇടംനേടുന്നത്. ഒ.വി. വിജയനെന്നാല്‍ ‘ഖസാക്കിന്റെ ഇതിഹാസം’ ആയിരുന്നു. ആ മഹാ സാഹിത്യകാരനൊപ്പം മലയാളികള്ചേര്ത്തുവെച്ച ‘ഖസാക്കിന്റെ ഇതിഹാസം’ പിന്നീട് ദീപന് ശിവരാമന് എന്ന പേരിനൊപ്പവും ചേര്‍ത്തു വായിക്കപ്പെട്ടു. ‘ഖസാക്ക്’ മലയാള നാടകസങ്കല്‍പ്പത്തെ ഉടച്ചുവാര്‍ത്തു. കേരളത്തിലെ ഗ്രാമ-നഗരങ്ങളിലും ഇന്ത്യന്‍ നഗരങ്ങളിലും‘ഖസാക്ക്’ ദിവസങ്ങളോളം അവതരിപ്പിച്ചു.
നാടകം കാണാന്‍ ദൂര ദിക്കുകളില്‍നിന്നു പോലും ആളുകളെത്തി കാത്തുനിന്നു. മലയാള നാടകത്തെ ലോക നാടകവേദിയിലേക്ക് ഉയര്‍ത്തിയ സംവിധായകനുമാണ് ദീപന് ശിവരാമന്. മലയാളത്തിലുംഇംഗ്ലീഷിലുമായി നിരവധി നാടകങ്ങള്‍… ഇന്ത്യയിലും വിദേശത്തുമായി അനവധി വേദികള്‍… അതാണ്, ദീപൻ ശിവരാമന്റെനാടക യാത്ര. ‘സ്പൈനൽ കോഡ്’, ‘പീര്ജിന്റ്’, ‘ഉബുറോയ്’, ‘കാബിനറ്റ് ഓഫ് ഡോക്ടര്‍ കാലിഗരി’ തുടങ്ങി ‘ദ ഡാര്ക്ക്തിങ്സി’ലെത്തി നില്‍ക്കുകയാണ് ആ രംഗപരീക്ഷണങ്ങള്‍. തൃശ്ശൂര്‍ കൊടകര സ്വദേശിയായ ദീപന് ശിവരാമന്, ഡല്ഹിഅംബേദ്കര് യൂണിവേഴ്സിറ്റിയിലെ പെര്‍ഫോമന്‍സ് സ്റ്റഡീസ് അസോസിയേറ്റ് പ്രൊഫസറാണ്.