കൊച്ചിയിൽനിന്നും, തിരുവനന്തപുരത്തുനിന്നും വന്ന എയർ ഇൻഡ്യാ എക്സ്പ്രസ്സ് വിമാനത്തിലെ 150 യാത്രക്കാർ മസ്കറ്റ് വിമാനത്താവളത്തിൽ പുറത്തിറങ്ങാനാകാതെ കുടുങ്ങി കിടക്കുന്നു. പ്രവേശനം അനുവദിക്കാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കി.
കൊറോണ വ്യാപനം തടയുന്നതിനായി ഇന്നു മുതൽ വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല എന്ന് ചൊവ്വാഴ്ച ഒമാന്‍ സുപ്രീം കമ്മിറ്റി അറിയിച്ചിരുന്നു. രാവിലെ 10ന് തിരുവനന്തപുരത്തുനിന്നും 11 ന് കൊച്ചിയില്‍നിന്നും വിമാനങ്ങൾ എത്തിയത്.
എംബസ്സി അധികൃതർ എയർപ്പോർട്ട് അതോറിറ്റിയുമായി ബന്ധപ്പെട്ടെങ്കിലും യാത്രക്കാരെല്ലാവരും തിരിച്ചുപോകണമെന്ന നിലപാടിലാണ് അധികൃതർ എന്നറിയുന്നു. ഒമാനിൽ ഇന്നുമുതൽ യാത്രാനിരോധനം നിലനിൽക്കുമ്പോൾ ഇത്രയും ആളുകൾ നാട്ടിൽനിന്നും വിമാനത്തിൽ കയറി യാത്രതിരിക്കുവാൻ ഇടയായത് എങ്ങിനെയെന്ന് അന്യോഷിക്കണമെന്നും ആവശ്യമുയരുന്നു.