തിരുവനന്തപുരം:കൊറോണ വൈറസ് പ്രതിരോധത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ പാക്കേജുകളെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.പാക്കേജ് കേരളത്തിന് സഹായമാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. തൊഴിലുറപ്പു വേതനം കൂട്ടുന്നതടക്കമുള്ള പദ്ധതികള്‍ കേരളത്തിന് ആശ്വാസകരമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊറോണ അവലോകന യോഗത്തിനു ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണയെ നേരിടുന്നതിനായി സംസ്ഥാനത്ത് 879 സ്വകാര്യശുപത്രികൾ സജീകരിച്ചിട്ടുണ്ട്. 43 തദ്ദേശ സ്ഥാപനങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിച്ചു. 715 പഞ്ചായത്തുകൾ ഹെൽപ്പ് ലൈൻ ആരംഭിച്ചു. സന്നദ്ധ പ്രവർത്തനം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് ഗുണകരമാണ്. സന്നദ്ധ പ്രവർത്തനം സജ്ജമാക്കാൻ സന്നദ്ധ സേനയെ തയ്യാറാക്കും. ഇതിലേക്കുള്ള രജിസ്ട്രഷൻ ഒൺലൈൻ വഴി നടത്തും.
വിലക്കയറ്റത്തിന്റെ പരാതികൾ ലഭിച്ചിട്ടുണ്ട്. വിലകൂട്ടി വിൽക്കുന്നത് അനുവദിക്കില്ല. ഹോൾസയിലുകാരുടെ സാധനങ്ങൾ റിട്ടയിൽക്കാരുടെ കടയിലെത്തിക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടാകുകയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.