മലപ്പുറം: കോഴിക്കോട്ട് കൃത്യനിർവഹണത്തിനിടെ ജനം ടിവി റിപോർട്ടർ എ.എൻ അഭിലാഷിനെയും ക്യാമറാമാൻ കെ.ആർ മിഥുനെയും മർദ്ദിച്ച സംഭവത്തെ പത്രപ്രവർത്തക യൂണിയൻ അപലപിച്ചു. സംഭവം അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡൻറ് ഷംസുദ്ദീൻ മുബാറക്കും സെക്രട്ടറി കെ.പി.എം റിയാസും പ്രസ്താവനയിൽ പറഞ്ഞു.
നിരോധനാജ്ഞ നിലനിൽക്കെ ബിവറേജ് ഗോഡൗണിലേക്ക് മദ്യം ഇറക്കുന്നത് ഷൂട്ട് ചെയ്യുന്നതിനിടെയാണ് സി.എ.ടി.യു, എ.എൻ.ടി.യു.സി യൂണിയനുകളിൽപ്പെട്ട തൊഴിലാളികൾ ഇവരെ ആക്രമിച്ചത്. സുരക്ഷിത മാദ്ധ്യമപ്രവർത്തനം ഉറപ്പാക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ജനം ടിവി സംഘം വെള്ളയിലെ ബിവറേജസ് ഗോഡൗണിന് സമീപം എത്തിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് മദ്യം ഇറക്കിയത്. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജനം ടിവി റിപ്പോര്‍ട്ടര്‍ എ.എന്‍ അഭിലാഷിനെയാണ് സംഘം ആക്രമിച്ചത്. ജനം ടിവി മൈക്കു പിടിച്ചെടുക്കാനും ക്യാമറ തല്ലിത്തകര്‍ക്കാനും ആക്രമി സംഘം ശ്രമിച്ചിരുന്നു . ജനം ടിവി ക്യാമറാമാന് മിഥുനും അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.