പത്തനംതിട്ട: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങളുടെ ലംഘനങ്ങള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിച്ചു പോലീസ്. പത്തനംതിട്ട ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 353 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. നിർദ്ദേശങ്ങൾ മറികടന്ന് ഇന്നും വിവിധയിടങ്ങളിൽ ആളുകൾ നിരത്തിലിറങ്ങി.
അതേസമയം, ജില്ലയിൽ ഇതുവരെ 382 പേരെ അറസ്റ്റ് ചെയ്യുകയും 250 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചതിന് എടുത്ത ആറു കേസുകളും ഇതില്‍ ഉൾപ്പെടുന്നു.
കൃത്യമോ യഥാര്‍ത്ഥമോ അല്ലാത്ത ആവശ്യങ്ങളുടെ പേരില്‍ യാത്ര അനുവദിക്കില്ല. മാത്രമല്ല നിയമനടപടികള്‍ക്ക് വിധേയരാക്കുകയും ചെയ്യും. അവശ്യസേവനങ്ങളുമായി ബന്ധപ്പെട്ട യാത്രകള്‍ക്ക് തടസമുണ്ടാകില്ലെന്നും
ജില്ലാ പോലീസ് മേധാവി വാർത്ത കുറിപ്പിലൂടെ അറിയിച്ചു.