ദുബായ് – വീട്ടിൽ സ്വയം നിരീക്ഷണത്തിൽ നിൽക്കാത്ത 64 പേരെ അറസ്റ്റ് ചെയ്തതായി യു.എ.ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നത് സംബന്ധമായ 2014 ലെ ഫെഡറൽ നിയമം ലംഘിച്ചതിനാണ് അറസ്റ്റെന്നു മന്ത്രാലയം വ്യക്തമാക്കി. ഇവർക്കുള്ള ശിക്ഷ നടപ്പാക്കാൻ ഫെഡറൽ പബ്ലിക് പ്രോസിക്യൂഷനിലെ ക്രൈസിസ് ആൻഡ് എമർജൻസീസ് പ്രസിക്യൂഷൻ വിഭാഗത്തിനു കൈമാറി.കൊറോണ രോഗം സ്ഥിരീകരിച്ച ദേശങ്ങളിൽ നിന്നെത്തുന്നവർ നിർബന്ധമായ 14 ദിവസം ക്വാറന്റീനിൽ നിൽക്കണമെന്നു മന്ത്രാലയം നിർദേശിച്ചു. നിയമലംഘകരെ അറസ്റ്റ് ചെയ്ത് ശിക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.