പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാർ ദ്വീപിൽ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തു. കൊൽക്കത്തയിൽ നിന്നും എത്തിയ ആൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇയാളെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ആൻഡമാൻ നിക്കോബാർ ചീഫ് സെക്രട്ടറി ചേതൻ സംഗിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അമേരിക്കയിൽ നിന്നും ഈ മാസം 12നാണ് ഇയാൾ കൊൽക്കത്തയിൽ എത്തിയത്. അതിനു ശേഷം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാൾ ആൻഡമാനിലേക്ക് യാത്ര തിരിച്ചത്. എന്നാൽ അമേരിക്കയിൽ നിന്നുമാണ് ഇന്ത്യയിൽ എത്തിയതെന്ന കാര്യം ഇയാൾ അധികൃതരിൽ നിന്നും മറച്ചു വെച്ചതായാണ് വിവരം.
നിലവിൽ ആൻഡമാനിലേക്കുള്ള പ്രവേശനം നിരോധിച്ചിരിക്കുകയാണ്. ഏപ്രിൽ 14 വരെ ആൻഡമാനിൽ പൊതുപരിപാടികളോ വാഹന ഗതാഗതമോ അനുവദിക്കില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.