കുവൈറ്റ് സിറ്റി – ഒന്നര ലക്ഷത്തിലേറെ രാജ്യത്ത് തുടരുന്ന വിസ കാലാവധി തീർന്നവർക്കും അനധികൃത താമസക്കാർക്കും പൊതു മാപ്പ് ഉപയോഗപ്പെടുത്താം. അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടുന്നതിനാണ് അനുമതി നല്‍കിയിരിക്കുന്നത്. കുവൈത്ത് ഉപ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അൽ സാലെഹ് ആണു ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് പ്രകാരം കുവൈത്തിൽ താമസ നിയമ ലംഘകരായ മുഴുവൻ പേർക്കും പിഴയോ ശിക്ഷയോ കൂടാതെ രാജ്യത്ത് നിന്നും തിരിച്ചു പോകാം. നിയമ പരമായ തടസ്സങ്ങളില്ലാത്തവർക്ക് പിഴ കൂടാതെ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി പോകുന്നതിനും ഇവർക്ക് പിന്നീട് പുതിയ വിസയിൽ തിരിച്ചു വരാനും അനുമതി നല്‍കുന്നുണ്ട്. ഏപ്രിൽ 1 മുതൽ 30 വരെയാണു പൊതു മാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അനുവദിച്ച സമയപരിധിക്കുള്ളിൽ രാജ്യം വിടാത്തവർക്കെതിരെ ശക്തമായ നടപടിയും ഉണ്ടാകും . 2018 ജനുവരിയിലാണു കുവൈത്തിൽ അവസാനമായി പൊതു മാപ്പ് പ്രഖ്യാപിച്ചത്.
കൊറോണ പ്രതിരോധ നടപടികള്‍ ശക്തമാക്കിക്കൊണ്ട് ഭാഗിക കാർഫ്യു ഏർപ്പെടുത്തുകയും, പൊതു ഗതാഗതം, ബസ് സർവീസുകൾ ഒടുവിൽ ടാക്സി സർവീസും ഇന്നലെ മുതൽ നിർത്തലാക്കി. ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ സമ്പൂർണ്ണ കർഫ്യു പ്രഖ്യാപിക്കേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി.