റാഞ്ചി: ജാർഖണ്ഡിൽ ആദ്യമായി കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു. റാഞ്ചിയിലെ ഒരു പള്ളിയിൽ ഒളിച്ചു താമസിച്ച മലേഷ്യൻ യുവതിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് പ്രിസിപ്പൽ സെക്രട്ടറി മദൻ കുൽക്കർണിയാണ് ഇക്കാര്യം അറിയിച്ചത്.
പ്രദേശവാസികൾ ‘ബഡി മസ്ജിദ്’ എന്ന് വിളിക്കുന്ന പള്ളിയിൽ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു. 24 പേർ പള്ളിക്കുള്ളിൽ താമസിക്കുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇവരിൽ ഒരാളായ യുവതിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെ എല്ലാവരെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പള്ളിയിലുണ്ടായിരുന്ന 24 പേരിൽ 17 പേരും വിദേശികളായിരുന്നു. 8 പേർ മലേഷ്യയിൽ നിന്നും 3 പേർ ബ്രിട്ടനിൽ നിന്നുള്ളവരുമായിരുന്നു. വെസ്റ്റ് ഇൻഡീസിൽ നിന്നും ഗാംബിയയിൽ നിന്നും രണ്ട് പേർ വീതവും നെതർലൻഡ്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നും ഓരോരുത്തർ വീതവും സംഘത്തിൽ ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു.