റിയാദ് : തൊഴിലുടമയുമായുള്ള കരാർ കഴിഞ്ഞതിനെ തുടർന്ന് അനധികൃതമായി രാജ്യത്ത് കഴിയുന്ന പ്രവാസികളായ തൊഴിലാളികളെ നാട്ടിലേക്ക് മടക്കി അയക്കാനുള്ള വിപുലമായ പദ്ധതിയുമായി സൗദി അറേബ്യ. ഈ സംരംഭത്തിന്റെ ഭാഗമായി സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം മറ്റ് രാജ്യങ്ങളിലെ സർക്കാർ ഏജൻസികളുമായി ഏകോപിപ്പിച്ച് പ്രവർത്തനം ആരംഭിച്ചതായി മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.
കൊറോണ വൈറസ് കൂടുതൽ പടരാതിരിക്കാൻ സ്വീകരിച്ച പ്രതിരോധ, മുൻകരുതൽ നടപടികളുടെ ഭാഗമായാണ് വിസാചട്ടം ലംഘിച്ചു സൗദിയിൽ കഴിയുന്ന പ്രവാസികൾക്ക് തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങാനുള്ള അവസരം ഒരുക്കിയത്.
സൗദി സർക്കാർ സ്വീകരിച്ച മാനുഷിക നിലപാടുകളുടെയും പ്രവാസികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഉത്തരവാദിത്വത്തിന്റെ തീവ്രതയുമായാണ് ഈ പുതിയ നടപടി വിലയിരുത്തപ്പെടുന്നത്