ദുബായ് ആസ്ഥാനമായുള്ള എമിറേറ്റ്സ് എയര്‍ലൈന്‍സ് യാത്രാ വിമാനങ്ങളുടെ സര്‍വീസ് ഭാഗികമായി ആരംഭിക്കുന്നു.കുറച്ച് വിമാനങ്ങൾ മാത്രമേ സർവീസ് നടത്തുകയുള്ളൂവെന്നും ഇതുസംബന്ധമായി യുഎഇ അധികൃതരിൽ നിന്ന് അനുമതി ലഭിച്ചതായി എമിറേറ്റ്സ് എയര്‍ലൈന്‍സ് അധികൃതർ അറിയിച്ചു.
കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ നിര്‍ത്തിവെച്ച സര്‍വീസുകൾ എമിറേറ്റ്സ് എയര്‍ലൈന്‍സ് ഏപ്രില്‍ ആറ് മുതല്‍ ഭാഗികമായി ആരംഭിക്കുന്നു. ഇതുസംബന്ധമായി യുഎഇ അധികൃതരിൽ നിന്ന് അനുമതി ലഭിച്ചതായി എമിറേറ്റ്സ് ഗ്രൂപ്പ് ചെയർമാനും സിഇഒയുമായ ഷെയ്ഖ് അഹമദ് ബിൻ സഈദ് അൽ മക്തൂം അറിയിച്ചു.
കൊറോണ വൈറസ് പടർന്നതിനെ തുടർന്ന് യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാവുകയും രാജ്യാന്തര സർവീസിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതിനെ തുടർന്നാണ് എമിറേറ്റ്സ് മാർച്ച് 25ന് സർവീസ് നിർത്തിവച്ചത്. എന്നാല്‍, കാർഗോ വിമാനങ്ങൾ സർവീസ് തുടർന്നിരുന്നു.എമിറേറ്റ്സ് ഇന്ത്യയടക്കം 84 രാജ്യങ്ങളിലെ 158 കേന്ദ്രങ്ങളിലേയ്ക്കാണ് സർവീസ് നടത്തിയിരുന്നത്.
എമിറേറ്റ്സ് ഇന്ത്യയിലേയ്ക്ക് കൂടി സർവീസ് പുനഃരാരംഭിക്കുകയാണെങ്കിൽ സന്ദർശക വീസയിലും മറ്റും ഇവിടെ എമിറേറ്റ്സ് ഇന്ത്യയിലേയ്ക്ക് കൂടി സർവീസ് പുനഃരാരംഭിക്കുകയാണെങ്കിൽ സന്ദർശക വീസയിലും മറ്റും ഇവിടെ കുടുങ്ങിക്കിടക്കുന്ന ഒട്ടേറെ പേർക്ക് നാട്ടിലേയ്ക്ക് തിരിച്ചു പോകാൻ സാധിക്കും .
അതേസമയം എമിറേറ്റ്സ് എയര്‍ലൈന്‍സ് കൊച്ചിയിലേക്കും തിരുവനന്തപുരത്തേയ്ക്കും പ്രത്യേക സര്‍വ്വീസ് നടത്തും.പതിവ് വിമാന സര്വ്വീസായിരിക്കില്ല. ഈ മാസം 6 മുതലാണ് സര്‍വ്വീസ്. കഴിഞ്ഞ ദിവസമാണ് ഇന്ത്യ പ്രത്യേക വിമാന സർവീസിന് അനുമതി നൽകിയത് .