കൊൽക്കത്ത: രാജ്യം ഒറ്റക്കെട്ടായി മഹാമാരിയോട് പൊരുതുമ്പോളും വർഗീയ പ്രസ്താവന നടത്തി ബംഗാളിലെ മൗലവി. രാജ്യത്തെ പള്ളികൾ ചിലർ കത്തിക്കുകയാണെന്നും ഇതിന് പകരമായി 50 കോടി ഇന്ത്യക്കാർ മരിക്കാൻ കാരണമാകുന്ന ഒരു വൈറസിനെ അള്ളാഹു അയക്കുമെന്നും മൗലാന അബ്ബാസ് സിദ്ധിഖി പറഞ്ഞ വീഡിയോയാണ് ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോ എന്നാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല.
‘എനിക്ക് മരിക്കാൻ ഭയമില്ല. എന്നാൽ മരിക്കുകയാണെങ്കിൽ ഇവിടെയുള്ള ഹിന്ദുക്കളെയും കൊണ്ടേപോകൂ. അടുത്തിടെ പള്ളികളെ വ്യാപകമായി ആക്രമിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്യുന്നതായുള്ള ചില വാർത്തകൾ എന്റെ ശ്രദ്ധയിൽപ്പെട്ടു. എന്തോ വലിയ ആപത്ത് വരുന്നതായി തോന്നുന്നു. അള്ളാഹു നമ്മുടെ പ്രാർത്ഥനകൾ കേൾക്കും. 10 മുതൽ 25 വരെ, അവിടെനിന്നും 50 കോടിവരെ ഇന്ത്യക്കാർ മരിക്കാൻ കാരണമാകുന്ന ഒരു മാരകമായ വൈറസിനെ അള്ളാഹു അയക്കും’. മൗലാന പറഞ്ഞു.
ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യ വാരമോ നടത്തിയ മത പ്രഭാഷണത്തിലാണ് അബ്ബാസ് ഇത്തരം അപകടകരമായ പ്രസ്താവന നടത്തിയതെന്നാണ് കരുതുന്നത്. കേന്ദ്രസർക്കാർ കൊറോണക്കെതിരായ പ്രതിരോധ നടപടികൾ തുടങ്ങിയ ശേഷമാണ് ഇയാൾ ഇത്തരം പ്രസ്താവനകൾ നടത്തിയിരിക്കുന്നത്. നേരത്തെ, പൗരത്വ ഭേദഗതി നിയമം റദ്ദാക്കിയില്ലെങ്കിൽ കൊൽക്കത്ത വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെടുത്തുമെന്നും ഇയാൾ ഭീഷണി ഉയർത്തിയിരുന്നു.