കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിൽ കൊറോണ നിരീക്ഷണത്തിനിടെ കവർച്ചാ കേസിലെ പ്രതി ചാടിപ്പോയി. ഉത്തർപ്രദേശ് ആമിര്‍പൂര്‍ സ്വദേശിയായ അജയ് ബാബുവാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് മുങ്ങിയത്. ജയിലിലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നാണ് പ്രതി രക്ഷപ്പെട്ടത്.
മാര്‍ച്ച് 25-നാണ് കാസര്‍കോട് നിന്നും കാനറാ ബാങ്കില്‍ മോഷണം നടത്തിയ കേസിൽ ഇയാളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവന്നത്. കൊറോണയുമായി ബന്ധപ്പെട്ട് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് നിന്നും കൊണ്ടുവന്നതിനാല്‍ ഇയാളെ ജയിലിലെ ഐസൊലേഷൻ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതി ജയില്‍ ചാടിയതെന്നാണ് സൂചന. ജനല്‍ വെന്റിലേഷന് തകര്‍ത്ത നിലയിൽ കണ്ടെത്തിയിരുന്നു. ഈ വഴിയാണ് പ്രതി രക്ഷപ്പെട്ടതെന്നാണ് വിവരം. പ്രതിയെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്.